ട്രെയിനിന്റെ സീറ്റുകൾക്കിടയിൽ കഞ്ചാവ് പൊതികൾ; പിടികൂടിയത് 3.16 ലക്ഷം രൂപയു​ടെ മയക്കുമരുന്ന്

മംഗളൂരു: കേരള -കർണാടക റയിൽവേ പൊലീസിന്റെ "നാർകോസ്" സംഘം നടത്തിയ മയക്കുമരുന്ന് വേട്ടയിൽ വ്യാഴാഴ്ച 3,16,650 രൂപ വിലവരുന്ന 6.333 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോം നമ്പർ രണ്ടിൽ നിർത്തിയിട്ട കാർവാർ -യശ്വന്ത്പൂർ(16516) എക്സ്പ്രസ് ട്രെയിനിൽ

ഉടമയില്ലാതെ കിടക്കുകയായിരുന്ന കഞ്ചാവ് പൊതികളാണ് പിടികൂടിയത്. രാവിലെ 11.15 ഓടെയാണ് സംഭവം. പാലക്കാട് സി.ഐ.ബി/ആർ.പി.എഫ് സംഘം, മംഗളൂരു ജങ്ഷൻ ആർ.പി.എഫ്, മംഗളൂരു ഈസ്റ്റ് എക്സൈസ് ഡിവിഷൻ സേനകൾ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സീറ്റുകൾക്ക് അടിയിൽ പലേടത്തായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

പാലക്കാട് സംഘത്തിലെ സർക്ൾ ഇൻസ്പെക്ടർ എൻ. കേശവദാസ്, സബ് ഇൻസ്പെക്ടർമാരായ എ.പി. ദീപക്, എ.പി. അജിത് അശോക്, എ.എസ്.ഐമാരായ കെ.സാജു, എസ്.എം. രവി, ഹെഡ് കോൺസ്റ്റബിൾമാരായ എൻ.അശോക്, ഒ.കെ. അജീഷ്, മംഗളൂരു ജങ്ഷൻ പൊലീസ് ഇൻസ്പെക്ടർ മനോജ്കുമാർ യാദവ്, എ.എസ്.ഐ കെ. ശശി, കോൺസ്റ്റബിൾ പി. പാണ്ടുരംഗ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Tags:    
News Summary - Dry Ganja worth Rs 3,16,650 recovered under Operation Narcos'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.