വയോദമ്പതികളെ ആക്രമിച്ച് സ്വര്‍ണവും പണവും കാറും കവര്‍ന്ന സംഭവം: മുഖ്യ പ്രതികൾ കീഴടങ്ങി

കാഞ്ഞങ്ങാട്: ദുര്‍ഗ ഹയർ സെക്കൻഡറി സ്‌കൂള്‍ റോഡില്‍ വയോദമ്പതികളെ ആക്രമിച്ച് സ്വര്‍ണവും പണവും കാറും കവര്‍ന്ന ക്വട്ടേഷന്‍ സംഘത്തിലെ പ്രധാന പ്രതികളായ രണ്ടുപേർ പൊലീസിൽ കീഴടങ്ങി. ഓട്ടോഡ്രൈവര്‍ നെല്ലിത്തറയിലെ മുകേഷ് (36), കല്യാൺ റോഡിലെ അശ്വിന്‍ (26) എന്നിവരാണ് വ്യാഴാഴ്ച രാവിലെ ഹോസ്ദുർഗ് സി.ഐ കെ.പി. ഷൈനിന്റെ മുന്നിൽ കീഴടങ്ങിയത്.

ആക്രമണത്തിനുശേഷം ആറു മാസമായി ഒളിവില്‍ കഴിയുകയായിരുന്നു പ്രതികൾ. ഈ കേസിൽ മൂന്നു പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ നവംബർ 12നാണ് ദുര്‍ഗ ഹൈസ്‌കൂളിന് സമീപത്തെ ദേവദാസിനെയും ഭാര്യ ലളിതയെയും വീട്ടില്‍ കയറി അടിച്ചുവീഴ്ത്തിയ ശേഷം 40 പവന്‍ സ്വര്‍ണാഭരണവും 20,000 രൂപയും കാറും കവര്‍ച്ച ചെയ്തത്. പ്രതികളെ വെള്ളിയാഴ്ച ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.