അറസ്റ്റിലായ

ആദർശ്

യുവാക്കളെ ആക്രമിച്ച സംഭവം: ഗുണ്ട അറസ്റ്റിൽ

തിരുവനന്തപുരം: കല്ലടിമുഖത്ത് മദ്യപിച്ചെത്തിയ യുവാക്കളെ ആക്രമിച്ച കേസിൽ ഗുണ്ട ഡയമണ്ട് കുട്ടൻ എന്ന ആദർശിനെ (23) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മണക്കാട് കുര്യാത്തി എം.എസ്.കെ നഗറിൽ അജിത്തിനെയും രണ്ട് സുഹൃത്തുകളെയും മർദിച്ച കേസിലാണ് അറസ്റ്റ്. തങ്ങളുടെ പ്രദേശത്ത് മദ്യപിച്ചെത്തി അസഭ്യംവിളിച്ചുവെന്ന് ആരോപിച്ചാണ് അജിത്തിനെയും രണ്ട് സുഹൃത്തുകളെയും കുട്ടന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഞായറാഴ്ച കല്ലുകളും ഇരുമ്പ് കമ്പിയുമായി ആക്രമിച്ചത്.

നേരത്തെ ആറ്റുകാൽ സ്വദേശി വിനോദിന്‍റെ ഗോഡൗണിൽനിന്ന നാല് ലക്ഷം രൂപ വിലവരുന്ന അലൂമിനിയും മോഷ്ടിച്ച കേസിലും കല്ലടിമുഖം സ്വദേശിയായ വീട്ടമ്മയെ ആക്രമിച്ച കേസിലും മണക്കാട് സ്വദേശി കുമാര ദാസിനെ സംഘം ചേർന്ന് മർദിച്ചതടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ഇയാൾക്കെതിരെ കാപ്പ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ഇയാളുടെ സുഹൃത്തുകൾക്കായുള്ള അന്വേഷണം തുടരുകയാണ്. ഫോർട്ട് എ.സി.പി എസ്. ഷാജി, സി.ഐ ഷിബു, എസ്.ഐമാരായ അഭിജിത്ത്, വിനോദ് അനു ശ്രീജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സാബു, ജീത്ത്, രതീഷ്, ശ്രീകുമാർ എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.

Tags:    
News Summary - Incident of assault on youth: Gangster arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.