പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാസ്റ്റർ പിടിയിൽ

മൂവാറ്റുപുഴ: ഹോം നഴ്സിങ് സ്ഥാപനത്തിെൻറ മറവിൽ വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.

രാജാക്കാട് മുല്ലക്കാനം വിമലപുരം വാഴേപറമ്പിൽ പാസ്റ്റർ വി.എസ്. ഷാജിയാണ് (54) പിടിയിലായത്. തട്ടിപ്പിനിരയായ 15 പേരുടെ പരാതിയിൽ അഞ്ച് കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുെണ്ടന്ന് പൊലീസ് പറഞ്ഞു. മൂവാറ്റുപുഴ അടൂപറമ്പിൽ ഹോം നഴ്സിങ് സ്ഥാപനം നടത്തിവരുകയായിരുന്നു ഇയാൾ. പോളണ്ടിലെ സൂപ്പർമാർക്കറ്റുകളിലും ആശുപത്രികളിലും വിവിധ തസ്തികകളിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഉദ്യോഗാർഥികളിൽനിന്ന് ഒരുലക്ഷം മുതൽ രണ്ടുലക്ഷം രൂപ വരെയാണ് വാങ്ങിയത്.

പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരുന്നതിനെത്തുർന്ന് ഉദ്യോഗാർഥികൾ ഹോം നഴ്സിങ് സ്ഥാപനത്തിൽ എത്തിയെങ്കിലും ഇത് അടച്ചുപൂട്ടിയ നിലയിലായിരുന്നു. പണം വാങ്ങിയ ആളുടെ വീട്ടിൽ എത്തിയപ്പോൾ കൂടെയുണ്ടായിരുന്ന രണ്ട് പാർട്ണർമാർ പറ്റിെച്ചന്നായിരുന്നു വിശദീകരണം. പണം തിരികെ നൽകാൻ കഴിയില്ലെന്നും അറിയിച്ചു. ഇതേതുടർന്ന് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഒത്തുതീർപ്പിലൂടെ പ്രശ്നം പരിഹരിച്ച് പണം തിരികെ വാങ്ങാനായിരുന്നു ഉപദേശം.

ഇതേതുടർന്നാണ് ഉദ്യോഗാർഥികൾ ഡി.ജി.പിക്ക് പരാതി നൽകിയത്. ഇതോടെ ഒളിവിൽ പോയ ഷാജിയെ തട്ടിപ്പിനിരയായ അടൂപറമ്പ് സ്വദേശിയാണ് കണ്ടെത്തിയത്. മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിലെ ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. അടൂപറമ്പ് സ്വദേശി നൽകിയ വിവരത്തെതുടർന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ കിടപ്പാടം പണയപ്പെടുത്തിയും വായ്പകൾ വാങ്ങിയുമൊക്കെയാണ് പലരും പണം നൽകിയിരുന്നത്.

Tags:    
News Summary - Job offer scam: Pastor arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.