വസുദേവ് പാഠഭാഗത്തിലെ കഥക്ക് വരച്ച ചിത്രഭാഷ്യം ഇൻസൈറ്റിൽ വസുദേവ്
മൂവാറ്റുപുഴ: പട്ടാപ്പകൽ വീട്ടിൽ കയറി നടത്തിയ മോഷണം തടയാൻ ശ്രമിച്ച പെൺകുട്ടിയെ ആക്രമിച്ച് രക്ഷപ്പെട്ട നാടോടി സ്ത്രീയുടെ രേഖാ ചിത്രം തയാറാക്കാനൊരുങ്ങി പൊലീസ്. സംഭവം നടന്ന് മൂന്നു ദിവസം പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് സൂചന ലഭിക്കാത്ത സാഹചര്യത്തിലാണ് രേഖാചിത്രം തയാറാക്കുന്നത്. ജനവാസ മേഖലയിൽ നടന്ന സംഭവമായിരിന്നിട്ടു കൂടി അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാതെ വന്നതോടെ അന്വേഷണ ചുമതല മൂവാറ്റുപുഴ ഡിവൈ.എസ്.പി. ഏെറ്റടുത്തു. വ്യാഴാഴ്ച രാവിലെ സ്ഥലത്തെത്തിയ ഡി.വൈ.എസ്.പി പെൺകുട്ടിയുടെ വീട്ടിൽ കൂടുതൽ പരിശോധന നടത്തി. പെൺകുട്ടിയിൽനിന്ന് വിശദ മൊഴി എടുത്ത അദ്ദേഹം സമീപ വീടുകളിൽ എത്തിയും തെളിവുകൾ ശേഖരിച്ചു.
സമീപ വീടുകളിലും സംഭവം നടന്നതിന് രണ്ടു ദിവസം മുമ്പ് നാടോടി സ്ത്രീ സഹായം ചോദിച്ചു എത്തിയിരുന്നു. അന്വേഷണം ഊർജിതമാണെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. നഗരമധ്യത്തിലെ കടാതിയിൽ തിങ്കളാഴ്ച ൈവകുന്നേരം മൂന്നോടെയാണ് സംഭവം. കടാതി നടുക്കുടി ബിജുവിെൻറ വീട്ടിലായിരുന്നു മോഷണത്തിന് എത്തിയത്.
വീട്ടിൽ അലമാര പരിശോധിക്കുകയായിരുന്ന സ്ത്രീെയ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ബിജുവിെൻറ മകൾ കൃഷ്ണയ്ക്ക് നേരെ ആക്രമണമുണ്ടായത്. രണ്ടു വിരലുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ കഴുത്തിനാണ് പരിക്കേറ്റത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്ന കൃഷ്ണ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ക്ലാസിനിടെ അമ്മയുടെ മുറിയിൽ ശബ്ദം കേട്ട് എത്തിയപ്പോഴാണ് അലമാര തുറന്ന് പരിശോധിക്കുന്നത് കണ്ടത്. ആഭരണപ്പെട്ടിയും പഴ്സും സ്ത്രീയുടെ കൈയിലുണ്ടായിരുന്നു. ഭയന്നു പോയ പെൺകുട്ടി ഇവരിൽനിന്ന് ആഭരണവും പഴ്സും തിരിച്ചു വാങ്ങാൻ ശ്രമിച്ചതോടെയാണ് വിരലുകൾ ഉപയോഗിച്ച് കഴുത്തിൽ കുത്തിവീഴ്ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.