വാട്‌സ് ആപ് സ്റ്റാറ്റസിനെ ചൊല്ലി പ്രഭാസ്-പവൻ കല്യാൺ ആരാധകര്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. പവന്‍ കല്യാണിന്റെയും പ്രഭാസിന്റെയും ആരാധകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാകത്തിൽ അവസാനിച്ചത്. വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. പവൻ കല്യാൺ ആരാധകനായ കിഷോർ ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ എലൂരിലെ പ്രഭാസ് ഫാൻസ് അസോസിയേഷൻ സെക്രട്ടറി ഹരികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: എലൂരിലെ പെയിന്റിങ് തൊഴിലാളികളായ ഹരികുമാറും കിഷോറും ജോലി അന്വേഷിച്ചാണ് ആറ്റിലിയിൽ എത്തിയത്. ജോലി കഴിഞ്ഞ് ഇരുവരും ഒന്നിച്ച് മദ്യപിച്ചു. ഇതിനിടയിൽ പ്രഭാസിന്റെ ചിത്രം ഹരികുമാർ വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയത് കിഷോർ കണ്ടു.
പവൻ കല്യാൺ ആരാധകരനായ കിഷോർ തന്റെ പ്രിയതാരത്തിന്റെ ചിത്രവും സ്റ്റാറ്റസാക്കാൻ ഹരികുമാറിനോട് ആവശ്യപ്പെട്ടു. എന്നാൽ ഹരികുമാർ ഇതിന് വഴങ്ങിയില്ല. ഇതോടെ ഇരുവരും തമ്മിൽ വഴക്കായി. പ്രഭാസിനെ കുറിച്ച് കിഷോർ നടത്തിയ പരാമർശങ്ങളിൽ പ്രകോപിതനായ ഹരികുമാർ ഇരുമ്പ് കമ്പിയും സിമന്റ് കട്ടയും കൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കിഷോർ സംഭവ സ്ഥലത്തുതന്നെ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.