സജി
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ. കോട്ടക്കൽ വഞ്ചിപ്പൊയ്ക സുജിത്ത് ഭവനം വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന സജി (50) യെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത് ടി. പോക്സോ വകുപ്പ് പ്രകാരം 10 വർഷം കഠിന തടവിനും 11000 രൂപ പിഴയും വിധിച്ചത്.
2023 ഡിസംബർ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം. പത്തനംതിട്ട വനിത സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ഇ. ഷൈലജയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചത്. ഒരു മാസം കൊണ്ടാണ് പ്രോസിക്യൂഷൻ നടപടികൾ പൂർത്തീകരിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിത ജോൺ പി. ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.