സുഹൃത്തിനെ കുത്തിക്കൊന്ന കേസ്: യുവാവ് അറസ്റ്റിൽ

പിരായിരി: ബുധനാഴ്ച രാത്രി പാതയോരത്തുണ്ടായ വാക്കുതർക്കത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. പിരായിരി കൊടുന്തിരപ്പുള്ളി നവക്കോട് മുഹമ്മദ് ഹനീഫയുടെ മകൻ അബ്ദുൽ ഹക്കീമാണ് (38) കുത്തേറ്റ് മരിച്ചത്. ഹക്കീമിന്‍റെ സുഹൃത്തും ഒട്ടേറെ അടിപിടി കേസുകളിൽ പ്രതിയുമായ കള്ളിക്കാട് സ്വദേശി റിഷാദിനെയാണ് (24) പാലക്കാട് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി നവക്കോട് പെട്രോൾ പമ്പിന് സമീപമാണ് ഹക്കീമിന് കുത്തേറ്റത്. പഴയ ഇരുമ്പ് പ്ലാസ്റ്റിക് സാധനങ്ങൾ ശേഖരിച്ച് കച്ചവടം നടത്തുകയാണ് ഹക്കീം. ഇരുമ്പു സാധനങ്ങൾ സൂക്ഷിക്കുന്ന ടെന്‍റിൽ വിശ്രമിക്കുകയായിരുന്ന ഹക്കീമുമായി വഴക്കിലേർപ്പെട്ട റിഷാദ് ഹക്കീമിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. കുത്തുന്നത് തടയാനെത്തിയ സജീറിന് കൈക്ക് പരിക്കേറ്റു. കഴുത്തിലും വയറ്റിലും കുത്തേറ്റ ഹക്കീം സംഭവസ്ഥലത്തുതന്നെ മരിച്ചതായും ആദ്യം ഓടിമറഞ്ഞ റിഷാദ് പിന്നീട് പൊലീസിൽ കീഴടങ്ങുകയായിരുന്നുവെന്നും പറയുന്നു.

കുത്തേറ്റ ഹക്കീമിനെ ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവർ തമ്മിൽ ദിവസങ്ങൾക്കുമുമ്പ് വഴക്കുണ്ടായതായും അതിന്‍റെ വൈരാഗ്യമായിരിക്കാം ഹക്കീമിനെ കുത്തിയതെന്നും നാട്ടുകാർ പറയുന്നു. ഹക്കീമിന്‍റെ മാതാവ്: ഹവ്വ ഉമ്മ. ഭാര്യ: താഹിറ മകൻ: മുഹമ്മദ് ഇബ്രാഹിം.

Tags:    
News Summary - stabbing case: Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.