ഭാര്യക്ക് അവിഹിതമെന്ന് സംശയം; മക്കളെ കൊന്ന് വിഡിയോ അയച്ച ശേഷം യുവാവ് ജീവനൊടുക്കി

സേലം: ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. തമിഴ്നാട്ടിലെ സേലം ജില്ലയിലാണ് സംഭവം. മരിക്കുന്നതിന് മുമ്പ് കുട്ടികൾ മരത്തിൽ തൂങ്ങുന്ന വിഡിയോ ഇയാൾ ബന്ധുക്കൾക്ക് അയച്ചുനൽകി.

33കാരനായ യുവാവ് 13 വർഷമായി ഒരു ഭക്ഷണശാലയിൽ ജോലി ചെയ്ത് വരികയായിരുന്നു. അവിടെവെച്ച് അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന്10 ദിവസമായി വീട്ടിൽ വിശ്രമത്തിലായിരുന്നു. ആ സമയത്താണ് ഭാര്യ മറ്റാരോടോ ഫോണിൽ സംസാരിക്കുന്നതായി ഇയാൾക്ക് സംശയം തോന്നിയത്.

ഇത് വഴക്കായി മാറിയതോടെ യുവാവ് ഭാര്യയോട് ഫോണിൽ സംസാരിക്കരുതെന്ന് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് സമീപത്തെ കടയിലേക്ക് പോകുകയാണെന്ന് ഭാര്യയോട് പറഞ്ഞ ഇയാൾ ഒമ്പത് വയസ് പ്രായമായ മകനെയും അഞ്ച് വയസുള്ള മകളെയും ഒപ്പംകൂട്ടി. ഭാര്യയുടെ മൊബൈൽ ഫോണും കൊണ്ടാണ് അവർ പോയത്.

'ഇതല്ലേ നിന്‍റെ ആഗ്രഹം. നിനക്ക് ഞങ്ങളെ കൊല്ലണ്ടേ. നോക്ക്, ഞങ്ങൾ ഇപ്പോൾ മരിച്ചു' -ബന്ധുക്കൾക്ക് ഇങ്ങനെ ഒരു സന്ദേശം അയച്ച ശേഷം യുവാവ് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. യുവതിയും ബന്ധുക്കളും ഉടൻ തന്നെ സങ്കഗിരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് നടത്തിയ പരിശോധനയിലാണ് മൂവരുടെയും മൃതദേഹം ഒരു മാവിൻതോട്ടത്തിൽ വെച്ച് കണ്ടെത്തിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Suspecting illicit affair of TN man kills children, records video and dies by suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.