വിവാഹത്തെ എതിർത്ത മാതാപിതാക്കളെ 15കാരിയും 37കാരനായ കാമുകനും ചേർന്ന് കൊലപ്പെടുത്തി

ജംഷദ്പൂർ: ഝാർഖണ്ഡിലെ ജംഷദ്പൂരിൽ പ്രണയബന്ധത്തെ എതിർത്തതിന് മാതാപിതാക്കളെ പതിനഞ്ചുകാരിയും 37 കാരനായ കാമുകനും ചേർന്ന് കൊലപ്പെടുത്തി. ഈസ്റ്റ് സിംഗ്ഭുവിൽ ടെൽകോം സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം. പെൺകുട്ടിയെ കാമുകനോടപ്പം ഒളിച്ചോടുന്നതിനും വിവാഹം കഴിക്കുന്നതിൽ നിന്നും തടഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.

ഞായറാഴ്ച രാത്രി വിവാഹം കഴിക്കുന്നതിനായി കാമുകനോടപ്പം ഒളിച്ചോടാൻ പെൺകുട്ടി ശ്രമിക്കുകയായിരുന്നു. എന്നാൽ, ശബ്ദം കേട്ട് ഉണർന്ന മാതാപിതാക്കൾ പെൺകുട്ടിയെ പോകുന്നതിൽ നിന്നും തടഞ്ഞു. തുടർന്ന് ചുറ്റികയും പ്രഷർകുക്കറും ഉപയോഗിച്ച് പ്രതികൾ ഇവരെ മർദിച്ചതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയോടെ ദമ്പതികളെ ചോരയിൽ കുളിച്ച നിലയിൽ അയൽവാസികൾ കണ്ടെത്തുകയായിരുന്നു.

സംഭവശേഷം പെൺകുട്ടി കാമുനോടപ്പം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ബിർസാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഓംനഗറിലെ വാടകവീട്ടിൽ നിന്ന് പെൺകുട്ടിയെയും കാമുകനെയും അറസ്റ്റ് ചെയ്തതായി എസ്.പി. കെ. വിജയ് ശങ്കർ പറഞ്ഞു. പെൺകുട്ടിക്കും കാമുകനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും അദ്ദേഹം വ്യക്തമാക്കി. കൊലക്ക് ഉപയോഗിച്ച ചുറ്റികയും പ്രഷർകുക്കറും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Tags:    
News Summary - Teenage girl, 37-year-old boyfriend kill her parents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.