അറസ്റ്റിലായ പ്രതികൾ

പോക്സോ കേസിൽ രണ്ടുപേർ അറസ്റ്റിൽ

ഇരിങ്ങാലക്കുട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ചാലക്കുടി ചട്ടിക്കുളം സ്വദേശി കുന്നത്തുപറമ്പിൽ സ്റ്റെഫിൻ (25), പുതുക്കാട് സ്വദേശി കൊളങ്ങാടൻ സിൽജോ (33) എന്നിവരെയാണ് റൂറൽ എസ്.പി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.കെ. ഷൈജു അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നാം പ്രതിയായ സ്റ്റെഫിനെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ പെൺകുട്ടിയുമായി പരിചയത്തിലാകുന്നത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ചേർപ്പ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ വിശദ അന്വേഷണം നടത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആഗസ്റ്റിൽ പെൺകുട്ടിയെ ഓട്ടോയിൽ കൊണ്ടുപോയി രാത്രി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വെച്ചാണ് പീഡനത്തിനിരയാക്കിയത്. സ്റ്റെഫിനെ തിങ്കളാഴ്ച രാത്രിയും സിൽജോയെ ചൊവ്വാഴ്ചയുമാണ് കസ്റ്റഡിയിലെടുത്തത്. ചേർപ്പ് എസ്.ഐമാരായ എസ്. ശ്രീലാൽ, തോമസ്, എ.എസ്.ഐ എം. സുമൽ, സീനിയർ സി.പി.ഒമാരായ ഇ.എസ്. ജീവൻ, ജിബിൻ ജോസഫ്, കെ.എസ്. ഉമേഷ്, കെ.ബി. ഷറഫുദ്ദീൻ, കെ.എസ്. സുനിൽകുമാർ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Two arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.