വാഴക്കാട് കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനായി അനന്തായൂരിലെ വീട്ടിലെത്തിച്ചപ്പോൾ
വാഴക്കാട്: വാടകവീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഭർത്താവുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കോഴിക്കോട് മലയമ്മ മുത്തളം സ്വദേശി സതീഷ് എന്ന മുഹമ്മദ് ഷമീറിനെയാണ് (41) അനന്തായൂരിലെ കൊല നടന്ന വീട്ടിൽ തെളിവെടുപ്പിനെത്തിച്ചത്. എളമ്പിലാശ്ശേരി ശാക്കിറയെയാണ് (27) കഴിഞ്ഞ ദിവസം കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുകി കൊലപ്പെടുത്തിയത്.
ശാക്കിറയുടെ മറ്റു ബന്ധങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിന് മൊഴി നൽകി. തിരുവമ്പാടിയിൽ വാടകക്ക് താമസിക്കുമ്പോൾ ശാക്കിറയെ വെട്ടിയതുമായി ബന്ധപ്പെട്ട് കൂടരഞ്ഞി സ്റ്റേഷനിൽ ഷമീറിനെതിരെ കേസുണ്ട്. ഈ കേസിൽ നാലുമാസം ജയിലിലായിരുന്നു. പിന്നീട് ഒത്തുതീർപ്പിലൂടെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.
ശാക്കിറയുമായി വിളിക്കുന്നതായി സംശയിക്കുന്ന രണ്ട് ഫോൺ നമ്പറുകൾ ഇയാൾ പൊലീസിന് കൈമാറിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വാഴക്കാട് സി.ഐ കുഞ്ഞിമോയിൻ കുട്ടി, എസ്.ഐ നൗഫൽ, എ.എസ്.ഐ അജിത്ത്, കൃഷ്ണദാസ്, ബിനോസ്, രാജേഷ്, ഹനീഫ എന്നിവരാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.