ലോക സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട ചിത്രമാണ് ടൈറ്റാനിക്. 1997 ൽ ജെയിംസ് കാമറൂൺ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്.കപ്പല്‍ അറ്റ്ലാന്റിക് കടലിലെ മഞ്ഞുമലയിലിടിച്ച് മുങ്ങിത്താഴുന്നതും ഇതിനിടയില്‍ റോസിന് തന്റെ ജാക്കിനെ നഷ്ടമാകുന്നതുമായിരുന്നു സിനിമയുടെ ഇതിവൃത്തം.ജാക്ക് എന്ന നായക കഥാപാത്രമായി ലിയോനാര്‍ഡോ ഡികാപ്രിയോയും റോസ് എന്ന കഥാപാത്രമായി കെയ്റ്റ് വിൻസ്ലെറ്റുമായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്.
ടൈറ്റാനിക്ക് സിനിമയിൽ ഏറെ ചര്‍ച്ചായായ ഒന്നായിരുന്നു അതില്‍ അവസാന ഭാഗത്ത് റോസ് രക്ഷപ്പെടാന്‍ ഉപയോഗിക്കുന്ന വാതിലിന്റെ കഷ്ണം. എന്നാൽ അത് യഥാർഥത്തൽ വാതിലിന്റെ കഷ്ണമായിരുന്നില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നായിക കെയ്റ്റ് വിൻസ്ലെറ്റ്. ആസ്ട്രേലിയൻ ടോക്ക് ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'അത് യഥാർഥത്തിൽ വാതിൽ ആയിരുന്നില്ല സെറ്റിലുണ്ടായിരുന്ന കോണിപ്പടിയോ മറ്റെന്തൊയായിരുന്നു.സത്യം പറഞ്ഞാൽ, മറ്റാരും ഇതിനകം കണ്ടുപിടിക്കാൻ ശ്രമിച്ചിട്ടില്ല. അതിനെക്കുറിച്ച് അധികം എനിക്കറിയില്ല'- നടി പറഞ്ഞു.
അതേസമയം വന്‍ തുകക്കാണ് ആ വാതിൽ ലേലത്തില്‍ വാതില്‍ വിറ്റുപോയത്. 7,18,750 ഡോളറാണ് വാതിലിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.