മനാമ: സഖീര്‍ പാലസില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ ബഹ്റൈൻ 47ാം ദേശീയ ദിനാഘോഷ പരിപാട ികള്‍ സംഘടിപ്പിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമ ന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവര്‍ സന്നിഹിതരായിരുന്നു. ആഘോഷ പരിപാടിക്കെത്തിയ ഹമദ് രാജാവിനെ ബാൻറ് വാദ്യം, ആചാര വെടി എന്നിവയുടെ അകമ്പടിയോടെ ബി.ഡി.എഫ് കമാൻറര്‍ ചീഫ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല്‍ ഖലീഫ, നാഷണല്‍ ഗാര്‍ഡ് മേധാവി ലഫ്. ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ ഈസ ആല്‍ ഖലീഫ, ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
രാജ്യത്തോടും ഭരണാധികാരികളോടും പ്രകടിപ്പിക്കുന്ന കൂറിന് പ്രത്യേകം ഹമദ് രാജാവ് നന്ദി പ്രകാശിപ്പിച്ചു.
പാര്‍ലമെൻറ്, മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഭരണഘടനാപരമായ അവകാശം വിനിയോഗിക്കുന്നതിന് മുന്നോട്ട് വരികയും ജനാധിപത്യത്തിന് കൂടുതല്‍ കരുത്ത് പകരുകയും ചെയ്ത മുഴുവന്‍ ജനതക്കും അദ്ദേഹം ആശംസകള്‍ അറിയിച്ചു. പാര്‍ലമെൻറ് അധ്യക്ഷ സ്ഥാനത്തേക്ക് വനിതാ പ്രതിനിധി തെരഞ്ഞെടുക്കപ്പെട്ടത് ബഹ്റൈന്‍ ചരിത്രത്തിലെ ഏറ്റവും അഭിമാനകരമായ കാര്യമാണ്. ഇൗ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ പാര്‍ലമെൻറ് അംഗങ്ങള്‍ക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. ദൗത്യം ഏറ്റെടുത്ത് മുന്നേറാൻ ഫൗസിയ അബ്ദുല്ല സൈനലിന് സാധിക്കട്ടെയെന്നും രാജാവ് ആശംസിച്ചു. ബഹ്റൈന്‍ വേണ്ടി രക്തസാക്ഷികളായവരെ ഹമദ് രാജാവ് അനുസ്മരിച്ചു. അവരുടെ ജീവത്യാഗമാണ് രാജ്യത്തിെൻറ സുരക്ഷക്കും സമാധാനത്തിനും കാരണമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തവർ ഹമദ് രാജാവിന് ആശംസകള്‍ നേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.