മനാമ: രാജ്യത്ത് ഡീസൽ വില വർധനവിന് കളമൊരുങ്ങുന്നു. അടുത്ത രണ്ടാഴ്ചക്കുള്ളിൽ 20 ഫിൽസ് വരെ ഡീസൽ വില വർധിക്കു മെന്നാണ് റിപ്പോർട്ട്. നിലവിൽ ഡീസൽ വില ലിറ്ററൊന്നിന് 160ഫിൽസ് ആണ്. ഇത് 180ലേക്ക് ഉയർന്നേക്കും. 2016ലാണ് ഡീസ ൽ, മണ്ണെണ്ണ വില 120 ഫിൽസിലേക്ക് ഉയർത്തിയത്. 2019 വരെ ഒാരോ വർഷവും 20 ഫിൽസ് നിരക്കിൽ വർധനവുണ്ടാകുമെന്ന് അന്ന് അധികൃതർ അറിയിച്ചിരുന്നു. അതുപ്രകാരം ജനുവരി ഒന്നുമുതൽ തന്നെ ഇപ്പോഴത്തെ നിരക്ക് മാറും. ഇക്കാര്യം വ്യക്തമാക്കി ‘ബാപ്കോ’ ഡീലർമാർക്ക് കത്തയച്ചിട്ടുണ്ട്. 1985 മുതൽ 2008 വരെ ഡീസൽ നിരക്കിൽ മാറ്റമുണ്ടായിരുന്നില്ല. അന്ന് ലിറ്ററൊന്നിന് 70 ഫിൽസ് നിരക്കിലായിരുന്നു വിൽപന നടത്തിയിരുന്നത്. ജലയാനങ്ങൾക്ക് 80ഫിൽസ് ആയിരുന്നു നിരക്ക്. പുതിയ നിരക്ക് വ്യാപാര മേഖലയെ ബാധിക്കുമെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്.
അയൽരാജ്യമായ സൗദി അറേബ്യയിൽ ഡീസലിന് 45 ഫിൽസ് ആണ് വില. ബഹ്റൈനിൽ പെട്രോൾ വില വർധിപ്പിച്ചത് 2016 ജനുവരിയിലാണ്. 35 വർഷത്തിനുശേഷമായിരുന്നു ആ നടപടി. മുംതാസിന് 100 ഫിൽസ് ഉണ്ടായിരുന്നത് 160 ഫിൽസും ജയിദ് 80ഫിൽസിൽ നിന്ന് 125 ഫിൽസുമാക്കുകയായിരുന്നു. 2015മുതൽ സർക്കാർ ചെലവുചുരുക്കൽ നടപടികൾ നടപ്പാക്കി വരികയാണ്. ഇതിെൻറ ഭാഗമായി വിവിധ സബ്സിഡികൾ വെട്ടിക്കുറക്കുകയുണ്ടായി. ഇതുപ്രകാരമുള്ള വൈദ്യുതി^ജല നിരക്ക് വർധന അടുത്ത മാർച്ചിൽ വീണ്ടും നടപ്പാക്കും. ജനുവരി ഒന്നുമുതൽ രാജ്യം മൂല്യവർധിത നികുതി (വാറ്റ്) നടപ്പാക്കാനും ഒരുങ്ങുകയാണ്. അഞ്ചുശതമാനമാണ് പൊതുനിരക്ക്. എന്നാൽ, എണ്ണയും വാതകവും ശൂന്യനിരക്കിൽ വരുന്നതിനാൽ വാറ്റ് ഇൗ രംഗത്തെ ബാധിക്കാനിടയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.