മനാമ: കേരളീയ സമാജം വനിതാവേദി ബഹ്റൈൻ മലയാളി പ്രവാസി സമൂഹത്തിലെ വിവാഹിതരായ സ്ത്രീകൾക്കായി ‘അംഗനശ്രീ’ എന്ന പ േരിൽ മത്സരം സംഘടിപ്പിക്കുന്നു. സ്ത്രീകളുടെ വിവിധ കഴിവുകളുടെ ആവിഷ്കാരം വിലയിരുത്തുന്ന രീതിയിലാണ് ജനുവരി ഒ ന്നു മുതൽ ഫെബ്രുവരി ഏഴുവരെ മത്സരങ്ങൾ നടത്തുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രഥമ റൗണ്ട് മത്സരങ്ങളിൽ വിജയികളാകുന്ന പത്തുപേർ ഫൈനലിൽ മാറ്റുരക്കും. നാടോടി നൃത്തം, ലളിതഗാനം, മോണോആക്ട്, മിറർ ആക്ട്, പാചകം, പൊ തുവിജ്ഞാനം, ഇന്ത്യൻ പരമ്പരാഗത വേഷം, മുഖാമുഖം തുടങ്ങിയ ഇനങ്ങളാണ് ആദ്യ റൗണ്ടിൽ ഉൾപ്പെടുത്തിയത്. പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 26നകം അപേക്ഷിക്കണം. ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അതാത് ഇനങ്ങളിലെ വിദഗ്ധരുടെ നേതൃത്വത്തിൽ പരിശീലനം നൽകും. എല്ലാ ഇനങ്ങളുടെയും അവതരണം മലയാളത്തിലായിരിക്കണം.
ഒന്നാം സമ്മാനം നേടുന്ന ആൾക്ക് ‘അംഗനശ്രീ’ പട്ടവും സ്വർണ നെക്ലേസും ലഭിക്കും. സ്വർണ ചെയിനാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി ലഭിക്കുക സ്വർണ നാണയമാണ്. കാണികൾ തെരഞ്ഞെടുക്കുന്ന മത്സരാർഥിക്ക് പ്രത്യേക സമ്മാനമുണ്ടായിരിക്കും. ഫൈനലിൽ എത്തുന്ന എല്ലാവർക്കും സമ്മാനം ഉറപ്പാണ്. സമാജം വനിതാവിഭാഗത്തിെൻറ വാർഷികം നടക്കുന്ന ഫെബ്രുവരി ഏഴിനാണ് സമ്മാനങ്ങൾ വിതരണം ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് മോഹിനി തോമസ് (39804013), രജിത അനി (38040619), ജോബി ഷാജൻ (33185698) എന്നിവരെ വിളിക്കാം. കേരളീയ സമാജം അധ്യക്ഷൻ പി.വി.രാധാകൃഷ്ണപിള്ള, ദിലീഷ്, വനിത വിഭാഗം ഭാരവാഹികളായ ജോബി ഷാജൻ, രജിത അനി, മോഹിനി തോമസ്, ശ്രീന ശശി, നിമ്മി റോഷൻ, ശ്രീവിദ്യ വിനോദ്, അജിത രാജേഷ്, ഉമ ഉദയൻ, നിത ബിറ്റോ, മഞ്ജു സന്തോഷ് എന്നിവർ പെങ്കടുത്തു.കേരളീയ സമാജം ഡി.സി ബുക്സുമായി സഹകരിച്ച് നടത്തിയ പുസ്തകോത്സവം പ്രവാസലോകത്തെ സാഹിത്യോത്സവം എന്ന നിലയിൽ വൻ വിജയമായിരുന്നെന്ന് പി.വി.രാധാകൃഷ്ണപിള്ള പറഞ്ഞു. പ്രശസ്തരുമായുള്ള മുഖാമുഖങ്ങളും മറ്റും പരിപാടിയെ സജീവമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുവത്സരാഘോഷം സല്ലാഖ് ബീച്ചിൽ
മനാമ: കേരളീയ സമാജത്തിെൻറ നേതൃത്വത്തിലുള്ള പുതുവത്സരാഘോഷം ഡിസംബർ 31ന് രാത്രി സല്ലാഖ് ബീച്ചിൽ നടക്കും. അംഗങ്ങൾക്കും കുടുംബത്തിനും അവരുടെ സുഹൃത്തുക്കൾക്കും പെങ്കടുക്കാം. സമാജത്തിൽ നിന്ന് സല്ലാഖിലേക്ക് ഗതാഗത സൗകര്യം ഏർപ്പെടുത്തും. ഇതിനായി നേരത്തെ രജിസ്ട്രേഷൻ നടത്തണം. വിവരങ്ങൾക്ക് സമാജം ഒാഫിസുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.