ബഹ്റൈനിൽ ഒറ്റപ്പെട്ട വയോധിക ദമ്പതികൾ ആശ്വാസത്തിൽ

മനാമ: ആകസ്മികമായി ബഹ്റൈൻ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്ന ഉത്തരാഖണ്ഡ് സ്വദേശി വയോധികന ും ഭാര്യക്കും തുണയായി െഎ.സി.ആർ.എഫ്. ഹരിദ്വാർ സ്വദേശിയായ സലീം സാരായിയും ഭാര്യയും ഉംറക്കായി സൗദിയിലേക്ക് പോകുകയായിരുന്നു. ഡിസംബർ 15ന് ‘ഗൾഫ് എയറി’െൻറ ട്രാൻസിറ്റ് വിമാനത്തിൽ ബഹ്റൈനിൽ ഇറങ്ങിയപ്പോൾ സലീമിന് നെഞ്ചുവേദന വന്നു. തുടർന്ന് ‘ഗൾഫ് എയർ’ അധികൃതർ തന്നെ മുൻകയ്യെടുത്ത് ബി.ഡി.എഫ് ആശുപത്രിയിലാക്കി. പരിശോധന നടത്തിയപ്പോൾ ഉടൻ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. അതിനാൽ ഇവിടെ നിന്നു തന്നെ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. ഇൗ ചെലവും ‘ഗൾഫ് എയറാ’ണ് വഹിച്ചത്. ആശുപത്രിയിലെ വിശ്രമത്തിന് ശേഷം രണ്ടുദിവസം മുമ്പ് ഇവരെ ഡിസ്ചാർജ് ചെയ്തു. ജനുവരി ഒന്നിന് ശേഷം മാത്രമേ യാത്ര പാടുള്ളൂ എന്ന് ഡോക്ടർമാർ അറിയിച്ചതിനാൽ, ഇവരെ നേരെ മനാമയിലെ ഒരു ഹോട്ടലിലേക്ക് മാറ്റി.

മറ്റ് ചെലവുകൾ തങ്ങൾ വഹിച്ചതിനാൽ, താമസക്കാര്യങ്ങൾ എംബസി നോക്കെട്ട എന്ന നിലപാട് വിമാനകമ്പനി സ്വീകരിച്ചു. ഇതനുസരിച്ച് െഎ.സി.ആർ.എഫിെൻറ നേതൃത്വത്തിൽ ഇവരെ സന്ദർശിക്കുകയും എംബസി അധികൃതരെ വിവരം ബോധിപ്പിക്കുകയും ചെയ്തു. ജനുവരി രണ്ടിനാണ് ഇവർക്ക് ഇന്ത്യയിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റുള്ളത്.അതുവരെയുള്ള താമസ, ഭക്ഷണ ചെലവുകൾ എംബസി വഹിക്കും. തങ്ങളുടെ ദുരിതത്തിൽ കൈപിടിക്കാനെത്തിയ ഇന്ത്യൻ സാമൂഹിക പ്രവർത്തകരെ കണ്ടപ്പോൾ ഇരുവർക്കും വലിയ ആശ്വാസമായി. െഎ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്, കേരള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ‘പ്രതിഭ’ ഹെൽപ്ലൈൻ പ്രവർത്തകനായ സൈനൽ കൊയിലാണ്ടി എന്നിവരാണ് വയോധികരുടെ പ്രശ്നങ്ങളിൽ ഇടപെട്ടത്. ഉംറ നിർവഹിക്കാനായില്ലെങ്കിലും വിദേശരാജ്യത്ത് ഒറ്റപ്പെട്ട അവസ്ഥ മാറിയ സന്തോഷത്തിലാണ് ഇൗ ദമ്പതികൾ.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.