മനാമ: മൂല്യ വർധിത നികുതി (വാറ്റ്) നിലവിൽ വന്ന തോടെ രാജ്യത്തെ വിപണികളിൽ ഉദ്യോഗസ്ഥർ പരിശോധന തുടങ്ങി. വ്യവസാ യ, വാണിജ്യ, ടൂറിസം മന്ത്രാലയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. വാറ്റ് കണക്കാക്കുന്നതിലെ പിഴവുകൾ പരി ശോധിക്കുകയും അടിസ്ഥാന ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും പുതിയ നികുതി ചുമത്തുന്നില്ല എന്ന് ഉറപ്പാക്കുകയും ചെ യ്യുന്നുണ്ട്. ബഹ്റൈനിൽ ഉപഭോക്താക്കൾ സമ്മിശ്രമായാണ് വാറ്റിനോട് പ്രതികരിക്കുന്നത്. വാറ്റ് എങ്ങനെ, ഏതിനൊക്കെയാണ് വരുന്നതെന്ന് കൃത്യമായി അറിയില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. വാറ്റിന് തൊട്ടുമുമ്പ് ബഹ്റൈൻ വിപണിയിൽ വലിയ ഉണർവുണ്ടായിരുന്നു. കാർ, ആഭരണ മേഖലയിൽ ഡിസംബർ അവസാനം 40 ശതമാനം വരെ ഉയർന്ന വിൽപന രേഖപ്പെടുത്തി. ഇതിനായി വിവിധ ജ്വല്ലറികളും മറ്റും പ്രീ വാറ്റ് ഒാഫർ പ്രഖ്യാപിച്ചിരുന്നു. സൂപ്പർമാർക്കറ്റുകൾ, ഫർണിച്ചർ സ്ഥാപനങ്ങൾ, ഇലക്ട്രോണിക് ഉപകരണ മേഖല എന്നിവിടങ്ങളിൽ വൻ വിൽപനയുണ്ടായി. മന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ സെൻറർ കൺസ്യൂമർ പ്രൊട്ടക്ഷൻ ഡയറക്ടറേറ്റുമായി ചേർന്നാണ് ഇപ്പോൾ പരിശോധനകൾ നടത്തുന്നത്.
വാറ്റ് ഇല്ലാത്ത ഉൽപന്നങ്ങൾക്ക് അധിക ചാർജ് ഇൗടാക്കിയാൽ കടുത്ത പിഴ ഒടുക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് വാറ്റ് സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ ഹോട്ട്ലൈൻ നമ്പറായ 80008001ൽ അറിയിക്കാം. എന്നാൽ, വാറ്റ് നിയമം നടപ്പാക്കാൻ വിമുഖത കാണിക്കുന്നത് ഒരു തരത്തിലും അവഗണിക്കില്ലെന്ന് വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അസ്സയാനി വ്യക്തമാക്കിയിട്ടുണ്ട്. വാറ്റ് നടപ്പാക്കുന്ന വേളയിൽ അതിെൻറ എല്ലാ വശങ്ങളും പരിശോധനക്ക് വിധേയമാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കാനാവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. വാറ്റ് ഇളവ് ലഭിക്കുന്ന സാധന^ സേവന വിവരങ്ങൾ നാഷനൽ ബ്യൂറോ ഒാഫ് ടാക്സേഷൻ (എൻ.ബി.ടി) പുറത്തുവിട്ടിട്ടുണ്ട്. എൻ.ബി.ടി വെബ്സൈറ്റിൽ ഇതു സംബന്ധിച്ച വിവരമുണ്ട്. ജി.സി.സി ഉടമ്പടി പ്രകാരമാണ് ബഹ്റൈനിലും വാറ്റ് ഏർപ്പെടുത്തുന്നത്. ഘട്ടം ഘട്ടമായി നടപ്പാക്കുന്ന പദ്ധതി ആദ്യം വൻകിട സ്ഥാപനങ്ങൾക്കാണ് ബാധകമാവുന്നത്. അഞ്ച് ദശലക്ഷം ദിനാർ വിറ്റുവരവുള്ള എല്ലാ സ്ഥാപനങ്ങളും വാറ്റിനായി ഡിസംബർ അവസാനത്തോടെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നാണ് ചട്ടം. ഇവർക്കാണ് ജനുവരി ഒന്നു മുതൽ പുതിയ നികുതി സമ്പ്രദായം ബാധകമായത്.
500,000 ദിനാറിലധികം വരുമാനമുള്ള സ്ഥാപനങ്ങൾ വാറ്റ് രജിസ്ട്രേഷൻ പൂർത്തയാക്കേണ്ടത് 2019 ജൂൺ 20ഒാടെയാണ്. 37,500ഉം അതിലധികവും വരുമാനമുള്ളവർക്ക് രജിസ്ട്രേഷന് ഡിസംബർ 20 വരെ സമയമുണ്ട്. 37,500 ദിനാറിന് താഴെ വരുമാനമുള്ള സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷന് അവസാന തിയതിയില്ല. രജിസ്ട്രേഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ എൻ.ബി.ടി വെബ്സൈറ്റിൽ (www.nbt.gov.bh) ലഭ്യമാണ്. ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ, തുണി^വസ്ത്രം, ഹോ ട്ടൽ റെസ്റ്റോറൻറ്, വാഹന മേഖലകൾക്ക് അഞ്ചുശതമാനമാണ് വാറ്റ്. സ്വന്തം ഉപയോഗത്തിനും സമ്മാനങ്ങൾ നൽകാനുമായി 300 ദിനാര്‍ വരെ വിലയുള്ള സാധനങ്ങൾ പുറംരാജ്യങ്ങളിൽ നിന്ന് വാറ്റില്ലാതെ കൊണ്ടുവരാമെന്ന് കസ്റ്റംസ് വിഭാഗം കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. ഗള്‍ഫ് വാറ്റ് അതോറിറ്റിയുമായി സഹകരിച്ചാകും ഇതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.