മനാമ: വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം ഭാരം നോക്കി നിരക്ക് ഈടാക്കുന്ന രീതി ഒഴിവാക്കിയ എയര്‍ ഇന്ത ്യയുടെ നടപടിയെ വിവിധ പ്രവാസി സംഘടകളും സാമൂഹിക പ്രവർത്തകരും സ്വാഗതം ചെയ്തു. വർഷങ്ങളായുള്ള മുറവിളിക്കാണ് പരി ഹാരമാകുന്നതെന്ന് കേരള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു. ഭാവിയിൽ പണമില്ലാത്തവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്ന രീതിയിലേക്ക് ഇത് മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫിലെ വിവിധ രാജ്യങ്ങളിലുള്ള സംഘടനകൾ ഇൗ ആവശ്യം നിരന്തരം ഉന്നയിക്കാറുള്ളതാണ്. പ്രവാസി ഭാരതീയ സമ്മേളനത്തിലും മറ്റും പല തവണ പ്രശ്നം ചർച്ചയായിട്ടുണ്ട്. എം.പിമാർക്കും മന്ത്രിമാർക്കും പലവട്ടം നിവേദനങ്ങളും നൽകി. ഇതിെൻറയെല്ലാം ഫലമാണ് പുതിയ തീരുമാനം. ^സുബൈർ വ്യക്തമാക്കി.
ബഹ്റൈനിൽ, യാത്ര സമിതി പോലുള്ള സംഘടനകൾ ഇൗ പ്രശ്നം ഉന്നയിച്ച് പലപ്പോഴായി ഭരണനേതൃത്വവും എയർ ഇന്ത്യ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. എയർ ഇന്ത്യ തീരുമാനത്തെ യാത്ര സമിതി സ്വാഗതം ചെയ്തു. പുതിയ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സമസ്ത ബഹ്റൈന്‍ വാർത്താക്കുറിപ്പില്‍ അറിയിച്ചു. പ്രവാസികളുടെ കാര്യങ്ങളിലെല്ലാം എയര്‍ ഇന്ത്യയില്‍ നിന്നും ഇത്തരം അനുകൂല സമീപനമുണ്ടാവണമെന്നാണ്ആഗ്രഹിക്കുന്നത്. ഇൗ തീരുമാനത്തിൽ എയര്‍ ഇന്ത്യ മാനേജ്മെൻറിനെ അഭിനന്ദിക്കുന്നു. തുടര്‍ന്നും ടിക്കറ്റ് നിരക്കു വർധന ഉള്‍പ്പെടെയുള്ള വിഷയങ്ങളിൽ അനുകൂല തീരുമാനമുണ്ടാകണമെന്നും നേതാക്കൾ പറഞ്ഞു.മൃതദേഹം ഭാരം നോക്കി നിരക്ക് ഈടാക്കുന്നത് ഒഴിവാക്കിയ എയര്‍ ഇന്ത്യയുടെ തീരുമാനത്തെ ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് സ്വാഗതം ചെയ്തു.
പ്രവാസികളുടെ മൃതദേഹത്തിന് വിലയിടുന്ന പ്രവണത പൂർണമായും ഒഴിവാക്കുക തന്നെയാണ് വേണ്ടത്. ഗൾഫിൽ മരണപ്പെടുന്ന മുഴുവൻ പ്രവാസികളുടെയും മൃതദേഹം സർക്കാർ ചെലവിൽ സ്വദേശത്തേക്ക് എത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സർക്കാർ തയാറാകണം. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് മതിയായ ഫണ്ടുണ്ട്. കോൺസുലർ സേവനങ്ങൾക്കായി എത്തുന്നവരിൽ നിന്ന് 100 രൂപക്ക് തുല്യമായ തുക കൂടുതൽ വാങ്ങിയാണ് ഈ ഫണ്ട് വികസിപ്പിക്കുന്നത്. ഈ തുക ഇത്തരം കാര്യങ്ങൾക്കായി വിനിയോഗിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് വാർത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.