മനാമ: ബഹ്റൈനിൽ ജയിലിൽ കഴിയുന്ന വിദ്യാർഥികൾ ജയിൽതന്നെ പരീക്ഷ എഴുതി. ഇത് മനുഷ്യാവകാശ മേഖലയിലുള്ളവർ വിലയിരുത ്തി. നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് (എൻ.െഎ.എച്ച്.ആർ) സംഘാംഗങ്ങളാണ് ജൗ ജയിലിൽ നടന്ന പരീക്ഷകൾ വ ിലയിരുത്തിയത്. എൻ.െഎ.എച്ച്.ആർ അധ്യക്ഷ മറിയ ഖൗരി പരിശോധനക്ക് നേതൃത്വം നൽകി. ജയിൽ ഉദ്യോ ഗസ്ഥർ എൻ.െഎ.എച്ച്.ആർ പ്രതിനിധികൾ മുമ്പാകെ വിദ്യാർഥികളുടെ പഠന^പരീക്ഷ കാര്യങ്ങൾ വിശദീകരിച്ചു. എൻ.െഎ.എച്ച്.ആർ പോയ വർഷം അഞ്ചുതവണ ജയിൽ സന്ദർശനം നടത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ മനുഷ്യാവകാശ പ്രശ്നങ്ങൾ എൻ.െഎ.എച്ച്.ആർ അന്വേഷിച്ച് നടപടി സ്വീകരിക്കാറുണ്ട്. കഴിഞ്ഞ വർഷം മനുഷ്യാവകാശവുമായി ബന്ധപ്പെട്ട 109 പരാതികളാണ് ഇവർക്ക് ലഭിച്ചത്. സഹായം ആവശ്യപ്പെട്ട് 353 അഭ്യർഥനകളും ലഭിച്ചു. 2011ലാണ് എൻ.െഎ. എച്ച്.ആർ നിലവിൽ വന്നത്.
ഇതുവരെ ഇവർ മൊ ത്തം 713 പരാതികൾ പരിഗണിച്ചിട്ടുണ്ട്. പരാതികൾ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങളുമായി ബന്ധപ്പെട്ടവയാണ്. എൻ.െഎ.എച്ച്.ആറിെൻറ സീഫ് ഒാഫിസിൽ നേരിട്ടും ഒാൺലൈൻ ആയും പരാതികൾ നൽകാം. ഇവർ മൊബൈൽ ആപ്പുമുണ്ട്. അല്ലെങ്കിൽ ടോൾഫ്രീ ഹോട്ട്ലൈൻ നമ്പറായ 80001444ൽ വിളിച്ചും പരാതി നൽകാം. 2017 ആഗസ്റ്റിലാണ് ഹോട്ട്ലൈൻ സേവനം തുടങ്ങിയത്.പോയവർഷം ഹോട്ട്ലൈനിൽ 1,250 പേർ വിളിച്ചു. സാമൂഹിക മാധ്യമങ്ങളിലെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് കഴിഞ്ഞ വർഷം 36 പരാതികൾ ലഭിച്ചതായി എൻ.െഎ.എച്ച്.ആർ അറിയിച്ചു. ഇൗ വർഷം പ്രവാസി തൊഴിലാളികളുടെ പ്രശ്നങ്ങളിൽ കൂടുതൽ സജീവമാകാൻ എൻ.െഎ.എച്ച്.ആറിന് പദ്ധതിയുണ്ട്. ഇതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുമായി സഹകരിക്കും. പ്രവാസി തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഗണിക്കാനും തുടർ നടപടികൾ സ്വീകരിക്കാനുമായി എൻ.െഎ.എച്ച്.ആർ 2017ൽ എൽ.എം.ആർ.എ നടത്തുന്ന പ്രവാസി സംരക്ഷണ കേന്ദ്രത്തിൽ ഒാഫിസ് തുറന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.