മനാമ: രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് ഫെസ്റ്റിവലായ ‘ഷോപ്പ് ബഹ്റൈന്’ തുടക്കമായി. ഇതിെൻറ ഭാഗമായി ടൂ റിസം, ചില്ലറ വിൽപന രംഗത്ത് വിവിധ ഒാഫറുകളും സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങൾക്കായുള്ള കലാ-സാ ംസ്കാരിക പരിപാടികളാണ് മറ്റൊരു പ്രത്യേകത. ഫെബ്രുവരി രണ്ടുവരെയാണ് ഫെസ്റ്റിവൽ കാലാവധി. ഇത് അഞ്ചാം തവണയാണ് ‘ഷോപ്പ് ബഹ്റൈൻ’ നടക്കുന്നത്. ബഹ്റൈൻ ടൂറിസം ആൻറ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) വിവിധ പൊതു-സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്നാണ് ഇത് സംഘടിപ്പിക്കുന്നത്. ആഗോള നിലവാരമുള്ള പരിപാടികൾ പ്രാദേശികമായി സംഘടിപ്പിക്കാൻ ബി.ടി.ഇ.എ പ്രതിജ്ഞാബദ്ധമാണെന്ന് ചീഫ് എക്സിക്യൂട്ടിവ് ശൈഖ് ഖാലിദ് ബിൻ ഹമൂദ് ആൽ ഖലീഫ പറഞ്ഞു. അതുവഴി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളെ ആകർഷിക്കാനാകും. വിലപിടിപ്പുള്ള സമ്മാനങ്ങൾ ‘ഷോപ്പ് ബഹ്റൈെൻറ’ പ്രത്യേകതയാണ്. ഇത്തവണ ചില്ലറ വിൽപന, ടൂറിസം മേഖലകളിൽ ശ്രദ്ധയൂന്നി ദേശീയ സമ്പദ്വ്യവസ്ഥക്ക് കരുത്തുപകരും. കഴിഞ്ഞ തവണ ഷോപ്പിങ് ഫെസ്റ്റിവൽ കാലത്ത് വിൽപന 19 ദശലക്ഷം ദിനാർ ആയിരുന്നു. ആ കാലയളവിൽ ബഹ്റൈനിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി ലക്ഷക്കണക്കിന് ആളുകൾ ഷോപ്പിങ് നടത്തി. ഇത്തവണ കൂടുതൽ പേർ എത്തുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മൊത്തം മൊത്തം 73,000 സമ്മാനങ്ങളാണ് ഇൗ കാലയളവിൽ നൽകുന്നത്. ഇതിൽ 11 കാറുകളുമുണ്ട്. എ.എ.ബിൻ ഹിന്ദി ഗ്രൂപ്പിൽ നിന്ന് ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, ഗൾഫ് എയറിൽ നിന്ന് പ്രത്യേക നിരക്കിൽ 5,000 വിമാന ടിക്കറ്റുകൾ, ‘വിവ’നൽകുന്ന തൽസമയ സമ്മാനങ്ങൾ എന്നിവ ഇതിൽ പെടും. സാധനങ്ങൾ വാങ്ങുന്നവർക്ക് റാഫിൾ ഡ്രോ വഴിയാണ് സമ്മാനങ്ങൾ ലഭിക്കുക. ചെലവഴിക്കുന്ന ഒാരോ പത്തു ദിനാറിനും പോയൻറ് ലഭിക്കും. ഇത് ‘ഷോപ്പ് ബഹ്റൈനി’ൽ പെങ്കടുക്കുന്ന വിവിധ മാളുകളിലും ഹോട്ടലുകളിലുമുള്ള ഫെസ്റ്റിവൽ കിയോസ്കുകളി ലോ ഷോപ്പ് ബഹ്റൈൻ ആപ്പിലോ സമർപ്പിക്കാം. ഒാരോ 50ദിനാറിനും പർച്ചേസ് നടത്തുന്നവർക്ക് തൽസമയം സമ്മാനങ്ങൾ ലഭിക്കാൻ യോഗ്യതയുണ്ട്. ഇതിനുപുറമെ, ഷോപ്പിങ് മാളുകളിൽ വിവിധ കലാ പരിപാടികൾ നടക്കും. ബഹ്റൈൻ ഇൻറർനാഷനൽ സർക്യൂട്ടിൽ ജനുവരി 17മുതൽ ‘ഫെസ്റ്റിവൽ സിറ്റി’ക്ക് തുടക്കമാകും. ഇത് ഫെബ്രുവരി രണ്ടുവരെ നീളും. ഇത് എല്ലാ പ്രായക്കാരെയും ആകർഷിക്കുന്ന കാർണിവൽ ആയി മാറും. കൂടുതൽ വിവരങ്ങൾ www.shopbahrain.com എന്ന വെബ്സൈറ്റ് വഴി അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.