മനാമ: മൂല്യ വർധിത നികുതി (വാറ്റ്) നടപ്പാക്കിയതുമുതൽ 224 പരാതികൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട്. വാറ്റ് സംബ ന്ധിച്ച് നിരവധി അന്വേഷണങ്ങളാണ് വരുന്നതെന്ന് വ്യവസായ, വ്യാപാര, ടൂറിസം മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തില െ കമ്പനീസ് കൺട്രോൾ, കൺസ്യൂമർ പ്രൊട്ടക്ഷൻ ഡയറക്ടറേറ്റുകൾ ഇതിനകം രാജ്യമെമ്പാടുമുള്ള 430 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിട്ടുണ്ട്. ഇത് തുടരും. അടിസ്ഥാന ഭക്ഷണ വസ്തുക്കൾക്ക് വാറ്റ് ഇൗടാക്കുന്നില്ല എന്ന കാര്യം ഉറപ്പാക്കലാണ് പരിശോധന കാര്യമായി ലക്ഷ്യമിടുന്നത്. ഒപ്പം മറ്റ് പ്രശ്നങ്ങളും പരിശോധിക്കും. വാറ്റ് കൃത്യമായാണ് നടപ്പാക്കുന്നത് എന്ന് ഉറപ്പിക്കാൻ രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും നിരീക്ഷിക്കുമെന്ന് ‘സെൻട്രൽ ബാങ്ക് ഒാഫ് ബഹ്റൈൻ’ വ്യക്തമാക്കി. വായ്പകളുടെ പലിശ, നിക്ഷേപങ്ങൾ, കറൻസി വ്യാപാരം, ഇക്വിറ്റി^ഡെബ്റ്റ് സെക്യൂരിറ്റികൾ ലഭ്യമാക്കൽ അല്ലെങ്കിൽ ഉടസ്ഥത മാറ്റൽ, ലൈഫ് ഇൻഷുറൻസ് തുടങ്ങിയവക്ക് വാറ്റില്ല.
എന്നാൽ ജനറൽ ഇൻഷുറൻസ്, പണം അയക്കുന്നതിനുള്ള ഫീസ്, ചെക്ക് അനുവദിക്കൽ, ബ്രോക്കറേജ് തുടങ്ങിയക്ക് വാറ്റ് ഇൗടാക്കും. വാറ്റ് നിയമത്തിൽ ഇളവ് അനുവദിച്ചിട്ടുള്ള സേവനങ്ങൾ സംബന്ധിച്ച് എല്ലാ ധനകാര്യ സ്ഥാപനങ്ങളും കൃത്യമായ ധാരണയുണ്ടാക്കണമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു. വൈദ്യുതി, ജല സേവനങ്ങൾക്ക് അഞ്ചു ശതമാനം വാറ്റ് ഉണ്ടാകുമെന്ന് വൈദ്യുതി^ജല അതോറിറ്റി (ഇ.ഡബ്ല്യു. എ) കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. 2019 ജനുവരി മുതൽ നിരക്ക് പ്രാബല്യത്തിൽ വരുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇൗ മാസം ഒന്നു മുതലാണ് ബഹ്റൈനിൽ മൂല്യ വർധിത നികുതി (വാറ്റ്) നിലവിൽ വന്നത്. വാറ്റ് ഇല്ലാത്ത ഉൽപന്നങ്ങൾക്ക് അധിക ചാർജ് ഇൗടാക്കിയാൽ കടുത്ത പിഴ ഒടുക്കേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് വാറ്റ് സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ ഹോട്ട്ലൈൻ നമ്പറായ 80008001ൽ അറിയിക്കാം. വാറ്റ് ഇളവ് ലഭിക്കുന്ന സാധന^ സേവന വിവരങ്ങൾ നാഷനൽ ബ്യൂറോ ഒാഫ് ടാക്സേഷൻ (എൻ.ബി.ടി) പുറത്തുവിട്ടിട്ടുണ്ട്. എൻ.ബി.ടി വെബ്സൈറ്റിൽ ഇതു സംബന്ധിച്ച വിവരമുണ്ട്. ജി.സി.സി ഉടമ്പടി പ്രകാരമാണ് ബഹ്റൈനിലും വാറ്റ് ഏർപ്പെടുത്തുന്നത്. ഘട്ടം ഘട്ടമായി നടപ്പാക്കുന്ന പദ്ധതി ആദ്യം വൻകിട സ്ഥാപനങ്ങൾക്കാണ് ബാധകമാവുന്നത്. അഞ്ച് ദശലക്ഷം ദിനാർ വിറ്റുവരവുള്ള എല്ലാ സ്ഥാപനങ്ങളും വാറ്റിനായി ഡിസംബർ അവസാനത്തോടെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നാണ് ചട്ടം. ഇവർക്കാണ് ജനുവരി ഒന്നു മുതൽ പുതിയ നികുതി സമ്പ്രദായം ബാധകമായത്. ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ, തുണി^വസ്ത്രം, ഹോ ട്ടൽ റെസ്റ്റോറൻറ്, വാഹന മേഖലകൾക്ക് അഞ്ചുശതമാനമാണ് വാറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.