മനാമ: വാറ്റ് ഈടാക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഉപഭോക്താക്കളില്‍ നിന്ന് പുതിയ നികുതി ഈടാക്കിയെന ്ന പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാപാര സ്ഥാപനം അധികൃതര്‍ പൂട്ടി സീൽ ചെയ്തു. നിയമം ലംഘിച്ച് വാറ്റ് ഈടാക്കാന്‍ സ മ്മതിക്കുകയില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റുമായി സഹകരിച്ച് നടപടികള്‍ സ്വീകരിക്കും. വാറ്റ് ഈടാക്കുന്നതിന് മതിയായ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. വാറ്റുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ചൂഷണം തടയുന്നതിനും ശക്തമായ നടപടികളും പരിശോധനകളും തുടരുമെന്ന് വ്യവസായ^വാണിജ്യ^ടൂറിസം മന്ത്രാലയം വ്യക്തമാക്കി.
വാറ്റ് ഈടാക്കുന്ന സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് ഉപഭോക്താക്കള്‍ക്ക് കാണും വിധം പ്രദര്‍ശിപ്പിക്കണമെന്ന് വ്യവസ്ഥയുണ്ട്. നിയമലംഘനം തടയുന്നതിന് പൊതുജനങ്ങളുടെ സഹകരണവും മന്ത്രാലയം അഭ്യര്‍ഥിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.