അന്താരാഷ്ട്ര വനിത ദിനത്തിെൻറ പശ്ചാത്തലത്തിൽ ബഹ്റൈനിൽ വനിതകൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച ്ച് മലയാളി അധ്യാപികയും സാമൂഹിക പ്രവർത്തകയുമായ ഷെമിലി പി. ജോൺ എഴുതുന്നു
പ്രവാസ മണ്ണായ ബഹ്റൈനെ കൂടുതൽ ഞങ ്ങൾക്ക് കൂടുതൽ പ്രിയങ്കരമാക്കുന്നതിന് പിന്നിൽ ഇവിടെ അനുഭവപ്പെടുന്ന സ്ത്രീ^പുരുഷ സമത്വം കൂടിയാണ്. ഇൗ അന്താരാഷ്ട്ര വനിതാ ദിനത്തിെൻറ പ്രമേയം തുല്യതയോടെ ചിന്തിക്കുക, സമർഥരായി പണിതുയർത്തുക, പുതുമയുള്ള മാറ്റം കൊണ്ടുവരുക’ എന്നതാണെന്ന് യു.എൻ മുന്നോട്ടുവെച്ചതും ശ്രദ്ധേയമാണ്. പ്രവാസ ജീവിതത്തിെൻറ എല്ലാ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ടും സ്ത്രീകൾ അനുഭവിക്കുന്ന സുരക്ഷിതത്വം എടുത്തുപറയേണ്ടതാണ്. ബഹ്റൈനിൽ എവിടെയും ഏതു നേരത്തും സമാധാനത്തോടെ കടന്നു ചെല്ലാം, യാത്ര ചെയ്യാം.
ഉറക്കെ ചിരിക്കാം. ചിന്തിക്കുന്നത് തുറന്ന് പറയാം. ഇത് പറയുേമ്പാഴും നമ്മുടെ സ്വന്തം നാട്ടിൽ എത്രത്തോളം ഇതെല്ലാം അനുഭവിക്കാൻ കഴിയും എന്ന ചോദ്യമുയരുന്നുണ്ട്. അത് ചോദ്യമായി തന്നെ നിൽക്കുന്നു. നമ്മുടെ മാതൃരാജ്യത്ത് നമ്മുടെ മാതൃരാജ്യത്ത് മീ ടുപോലെയുള്ള പ്രസ്ഥാനങ്ങൾ കടന്നുവരുന്നത് ചില്ലറ മാറ്റങ്ങൾ കാണുന്നുണ്ട്. ബഹ്റൈനിൽ ഒരു അനാവശ്യനോട്ടം പോലും സ്ത്രീകൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്നില്ല എന്നത് എത്രയോ മഹത്തരമായ സംസ്ക്കാരത്തിെൻറ ഫലമാണ്. സ്ത്രീയും പുരുഷനും എല്ലാം എല്ലായിടത്തും തുല്ല്യർ. ഇതുതന്നെയല്ലേ ലോകത്തെങ്ങുമുള്ള വനിതകൾ കൊതിക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.