എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഹാളിൽ നടന്ന അനുശോചന യോഗത്തിൽ നിന്ന്

എസ്.എൻ.സി.എസിൽ അനുശോചന യോഗം

മനാമ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഹാളിൽ അനുശോചന യോഗം നടന്നു. വിവിധ സംഘടനാ പ്രതിനിധികളടക്കം പങ്കെടുത്തു. ഐ.സി.ആർ.എഫ് ചെയർമാൻ ബാബു രാമചന്ദ്രൻ, പ്രവാസി ലീഗൽ സെൽ പ്രസിഡന്റ്‌ സുധീർ തിരുനിലത്തിൽ, എസ്.എൻ.സി.എസ് ചെയർമാൻ കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി. എസ്.എൻ.സി.എസ് സെക്രട്ടറി ശ്രീകാന്ത് സ്വാഗതവും വനിതാ വിഭാഗം കൺവീനർ സംഗീത ഗോകുൽ നന്ദിയും രേഖപ്പെടുത്തി.


എസ്.എൻ.സി.എസ് സ്പോക്സ് പേഴ്സൻ സനീഷ്‌കുമാർ മുഖ്യ അവതാരകനായിരുന്നു.വിവിധ സംഘടനകളുടെ പ്രതിനിധികൾ സംസാരിച്ചു. ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാൻ ആകുന്നതെല്ലാം ചെയ്യുമെന്ന് ഇക്കാര്യത്തിൽ പ്രവാസി സംഘടനകൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ജീവൻ നഷ്‍ടപ്പെട്ടവരോടുള്ള ആദരസൂചകമായി വിളക്കുതെളിച്ചു മൗനമാചരിച്ചു.

Tags:    
News Summary - condolence meeting at SNCS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.