മനാമ: കഴിഞ്ഞ ദിവസം തുര്‍ക്കുമാനിസ്താന്‍ സന്ദര്‍ശനത്തിനെത്തിയ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫക്ക് തലസ്ഥാനമായ ഇഷ്ഖാബാദില്‍ ഉജ്ജ്വല വരവേല്‍പ്. വിമാനത്താവളത്തിൽ അദ്ദേഹത്തെ തുര്‍ക്കുമാനിസ്താനിലെ സൗദി അംബാസഡര്‍ ഖാലിദ് ബി ന്‍ ഫൈസല്‍ അസ്സഹ്ലി, യു.എ.ഇ അംബാസര്‍ ഇന്‍ചാര്‍ജ് അബ്ദുല്‍ അസീസ് അല്‍ ഹാശിമി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുര്‍ക്കുമാന്‍ പാരമ്പര്യ പ്രകാരമുള്ള സ്വീകരണ പരിപാടികള്‍ക്ക് ശേഷം അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചു.
തുര്‍ക്കുമാന്‍ പ്രസിഡന്‍റ് ഖുര്‍ബാന്‍ ഖൂലി ബര്‍ദി മുഹമ്മദോവിന്‍െറ ക്ഷണ പ്രകാരമത്തെിയ തനിക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തിന് നന്ദി പ്രകാശിപ്പിക്കുകയും ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണത്തിന് സന്ദര്‍ശനം കാരണമാകും. വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന സഹകരണം പുതിയ തലത്തിലേക്ക് പ്രവേശിക്കാന്‍ ഇത് അവസരമൊരുക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ പ്രശ്നങ്ങളില്‍ നിലപാടുകള്‍ ഏകീകരിക്കുന്നതിനുള്ള ചര്‍ച്ചകളും നടക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.