മനാമ: അർബുദത്തെ ചെറുക്കാനും നവതലമുറയിലേക്ക് ബോധവത്കരണ ശ്രമം എത്തിക്കാനും ഉൗ ർജിത ശ്രമം ആവശ്യമാണെന്ന് അർബുദ രോഗ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരൻ പറഞ്ഞു. ബഹ്റൈനിൽ ഹ് രസ്വ സന്ദർശനത്തിന് എത്തിയ അദ്ദേഹം ഗൾഫ് മാധ്യമവുമായി സംസാരിക്കുകയായിരുന്നു. ലോ കത്ത് അർബുദം പിടിപെടുന്നവരുെട എണ്ണം കൂടുന്നു. കേരളത്തിലും പ്രവാസ ലോകത്തെ മലയാളികൾക്കിടയിലും അതിെൻറ പ്രതിഫലനം കാണുന്നുണ്ട്. കൃത്യമായ ആരോഗ്യ ബോധവത്കരണ ശ്രമങ്ങൾ നടത്തിയാൽ ഒരുപരിധിവരെ അർബുദത്തെ അകറ്റാൻ കഴിയും. പൊതുവെയുള്ള അർബുദത്തിൽ 30 ശതമാനത്തെയും അസുഖം വരുന്നതിനുമുെമ്പ പ്രതിരോധിക്കാവുന്നതാണ്.
ഇത്തരംഅർബുദങ്ങൾ ഉണ്ടാകാൻ രണ്ടുതരം കാരണങ്ങളാണുള്ളത്. ഒന്ന് പുകയിലയുടെയും മദ്യത്തിെൻറയും ഉപയോഗമാണ്. പുകയില ഏറ്റവും മാരകമായ വസ്തുവാണ്. അർബുദ കാരണമായ നിരവധി രാസഘടകങ്ങൾ അതിലുണ്ട്. മദ്യ ഉപഭോഗം ആന്തരികമായ വിവിധ അർബുദങ്ങൾ ഉണ്ടാക്കും. മലയാളികളിൽ പലരും മദ്യം ഉയർന്ന അളവിൽ കഴിക്കുന്നവരാണ്. താൽക്കാലിക സുഖത്തിനും ലഹരിക്കും വേണ്ടിയുള്ള ലഹരി ഉപയോഗത്തിെൻറ ഇരകളായി മാറുന്നവർ പിന്നീട് തിക്തഫലം നേരിടേണ്ടി വരുന്നുണ്ട്. അടുത്ത കാരണം ജീവിതശൈലീ രോഗങ്ങളാണെന്നും ഡോ. വി.പി ചൂണ്ടിക്കാട്ടി. തെറ്റായ ജീവിതശൈലി വഴി രക്തസമ്മർദം, പ്രമേഹം എന്നിവക്കൊപ്പം അർബുദവും പിടിപെടാനുള്ള സാധ്യത ഏറെയാണ്. ആഹാര ക്രമീകരണം,
കൃത്യമായ വ്യായാമം എന്നിവയിലൂടെ ഇതിനെ അതിജീവിക്കാം. ജങ്ക് ഫുഡും അധിക കൊഴുപ്പും കലോറിയുമുള്ള റെഡ്മീറ്റ് പോലുള്ള മാംസാഹാരങ്ങളും പരമാവധി ഒഴിവാക്കണം. ബഹ്റൈനിൽ കഴിഞ്ഞദിവസം താൻ പരിശോധിച്ച പ്രവാസി മലയാളികൾക്കിടയിൽ തെറ്റായ ജീവിതശൈലി കൊണ്ടുള്ള അർബുദം പിടിപ്പെട്ട നിരവധി പേരുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ വ്യായാമം, നടത്തം എന്നിവ ശീലമാക്കേണ്ടതിെൻറ ആവശ്യകത ഇനിയും ആളുകൾക്ക് ബോധ്യപ്പെടാത്ത സാഹചര്യമുണ്ട്. അതുപോലെ ഭക്ഷണത്തിൽ പലരും പഴം, പച്ചക്കറി എന്നിവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാറില്ല. വളരെയേറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണത്. ആഹാരത്തിൽ നാരുകൾ ഉൾപ്പെടുന്ന ഭക്ഷണം ഉൾപ്പെടുത്തണം. അർബുദവുമായി ബന്ധപ്പെട്ട ഒേട്ടറെ തെറ്റിദ്ധാരണ ജനങ്ങൾക്കിടയിലുണ്ട്. അർബുദത്തിെൻറ ചികിത്സയെന്ന് പറഞ്ഞ് തെൻറ പേരിൽ പോലും വ്യാജ പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
അതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു. ചില പ്രത്യേക സസ്യങ്ങൾ കഴിച്ചാൽ അർബുദം ഭേദമാകുമെന്നും ചില പ്രത്യേക സ്ഥലങ്ങളിൽ പോയാൽ അർബുത്തിന് ഒറ്റമൂലി ചികിത്സ ലഭിക്കുമെന്നുള്ള പ്രചാരണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അന്തരിച്ച നടൻ ജിഷ്ണു അതിനെക്കുറിച്ച് ചികിത്സാസമയത്ത് വിവരിച്ചിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അർബുദരോഗ വിദഗ്ധൻ എന്ന നിലയിൽ തനിക്ക് പ്രത്യേക സവിശേഷതകൾ ഉള്ളതായി തോന്നിയിട്ടില്ല. എന്നാൽ, ആശുപത്രി മുറിക്കപ്പുറം രോഗിയെ ആശ്വസിപ്പിക്കാനുള്ള അന്തരീക്ഷം ഒരുക്കാൻ ശ്രദ്ധിക്കാറുണ്ട്. ഒാരോ അർബുദരോഗിയും ആഗ്രഹിക്കുന്നത് അതാണ്. ജീവിതം ഇനി ഇരുട്ടാണ് എന്ന ചിന്താഗതി മാറ്റുകയും ആത്മവിശ്വാസം ജനിപ്പിക്കാനായുള്ള ശ്രമം നടത്തുകയും സ്നേഹം നൽകാൻ ശ്രദ്ധിക്കുകയും ചെയ്താൽ അത്ഭുതകരമായ മാറ്റം ഉണ്ടാക്കാം. ശരീരത്തിൽ മരുന്നും മനസ്സിന് ഉത്തേജനവും നൽകുകയും അർബുദ ചികിത്സയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.