മനാമ: ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കാര്‍ഷിക മേഖലയുടെ വളര്‍ച്ച ഉറപ്പാ ക്കുമെന്ന് പൊതുമരാമത്ത്-മുനിസിപ്പൽ-നഗരാസൂത്രണകാര്യ മന്ത്രി ഇസാം ബിന്‍ അബ്ദു ല്ല ഖലഫ് വ്യക്തമാക്കി. ഹൂറത് ആലിയിലെ കൃഷി നഴ്സറികേന്ദ്രം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലക്ക് ശക്തമായ പ്രോത്സാഹനം നല്‍കാനും തദ്ദേശീയ ഉല്പന്നങ്ങള് വര്‍ധിപ്പിക്കുന്നതിനും അവക്ക് മികച്ച മാര്‍ക്കറ്റ് ലഭ്യമാക്കുന്നതിനും കാര്യമായ ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഭരണാധികാരികളുടെ ശക്തമായ പിന്തുണയും കാഴ്ചപ്പാടുകളും ഇതിന് സഹായകമായിട്ടുണ്ട്. കാര്‍ഷിക മേഖലയുടെ വളര്‍ച്ച ഭക്ഷ്യസുരക്ഷയിലേക്കുള്ള ശക്തമായ ചുവടുവെപ്പായിട്ടാണ് കരുതുന്നത്.
കാര്‍ഷിക മേഖലയുടെ വളര്‍ച്ച ഉറപ്പുവരുത്തുന്നതിന് രാജപത്നിയും ദേശീയ കാര്‍ഷിക വളര്‍ച്ച ഇനീഷ്യേറ്റിവ് അധ്യക്ഷയുമായ പ്രിന്‍സസ് സബീക്ക ബിന്ത് ഇബ്രാഹീം ആല് ഖലീഫയുടെ ഉപദേശനിര്‍ദേശങ്ങളും കാഴ്ചപ്പാടുകളും ഗുണംചെയ്തു കൊണ്ടിരിക്കുന്നുണ്ട്. വിവിധ തരം സാങ്കേതികവിദ്യ ഉപയോഗിച്ച് കാര്‍ഷിക മേഖലയുടെ നിരന്തര വളര്‍ച്ച ഉറപ്പാക്കുന്നതിന് സെൻറര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു. കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും നല്കിക്കൊണ്ടിരിക്കുന്ന വിവിധ പരിശീലനപരിപാടികളും അദ്ദേഹം വിലയിരുത്തി. മന്ത്രിയെ കാര്‍ഷിക-സമുദ്ര സമ്പദ് വിഭാഗം അണ്ടര്‍ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിന്‍ അഹ്മദ് ആല് ഖലീഫയും അനുഗമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.