മനാമ: വിശ്വസ്തരായ ജനതയാണ് രാജ്യത്തിെൻറ യഥാര്‍ഥ ശക്തിയെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ വ്യക്തമാക്കി. കഴിഞ്ഞദിവസം പാര്‍ലമെൻറ് അധ്യക്ഷ ഫൗസിയ ബിന്ത് അബ്ദുല്ല സൈനല്‍, ശൂറ കൗണ്‍സില്‍ അധ്യക്ഷന്‍ അലി ബിന്‍ സാലിഹ് അസ്സാലിഹ് എന്നിവരെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശൂറ കൗണ്‍സിൽ-പാര്‍ലമെൻറ് സംയുക്ത യോഗത്തില്‍ ഹമദ് രാജാവിെൻറ പ്രഭാഷണത്തിന് നന്ദി പ്രകാശിപ്പിക്കുന്നതിനെത്തിയതായിരുന്നു ഇവര്‍. രാജ്യത്തിെൻറ വളര്‍ച്ചയിലും പുരോഗതിയിലും ശൂറ കൗണ്‍സിലും പാര്‍ലമെൻറും നിര്‍വഹിക്കുന്ന പങ്ക് അഭിമാനകരമാണെന്ന് രാജാവ് സൂചിപ്പിച്ചു. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഇരു സഭകളും ശ്രമിക്കുന്നുണ്ട്. ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രാജാവ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സാമ്പത്തിക മേഖലയില്‍ രാജ്യം വന്‍ കുതിച്ചുചാട്ടം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ എണ്ണ നിക്ഷേപത്തിെൻറ കണ്ടെത്തല്‍ ഇതിന് ആക്കം കൂട്ടും. ശൂറ കൗണ്‍സിലിലും പാര്‍ലമെൻറിലും ബഹ്റൈന്‍ വനിതകളുടെ സാന്നിധ്യം പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. വിവിധ മേഖലകളില്‍ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പുവരുത്താന്‍ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. എല്ലാ മേഖലയിലും തുല്യത ഉറപ്പുവരുത്തുന്നതിന് കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമാണെന്നും ഹമദ് രാജാവ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.