മനാമ: മലയാളി പ്രവാസിയുടെ ചതിയിൽപ്പെട്ട് ജീവിതം ദുരിതമയമായ കൊല്ലം തേവലക്കര പാലക്കൽ പഴിഞ്ഞിക്കിഴക്കര വീട് ടിൽ സുലൈമാ(54) ന് പറയാൻ 10 വർഷങ്ങളുടെ ദുരിതാനുഭവങ്ങൾ. നെയ്യാറ്റിൻകര സ്വദേശി രാമചന്ദ്രനാണ് സുലൈമാനെ മോഹന വാഗ് ദാനങ്ങൾ നൽകി ബഹ്റൈനിലേക്ക് കൊണ്ടുവന്നതത്രെ. ഇവിടെ വന്നേശഷം 1000 ദിനാർ വിസക്ക് നൽകണമെന്ന് ആവശ്യപ്പെട്ടപ് പോൾ 18 മാസംക്കൊണ്ട് ജോലി ചെയ്ത് പണം നൽകി. തുടർന്ന് നാട്ടിൽപോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ രാമചന്ദ്രൻ അതിന് തയ്യാറാകാതെ തെറ്റിദ്ധരിപ്പിച്ച് വിസ മാറ്റുകയും അതിെൻറ പേരിൽ 450 ദിനാർ വാങ്ങുകയും ചെയ്തു.
തുടർന്ന് സ്പോൺസർ മരണപ്പെടുകയും വീണ്ടും സ്പോൺസർഷിപ്പ് മാറ്റാൻ പണം ആവശ്യപ്പെട്ടപ്പോൾ നൽകാൻ ഇല്ലാതെ വന്നതോടെയാണ് സുലൈമാെൻറ ജീവിതം കൂടുതൽ ദുസഹമാകാൻ തുടങ്ങിയത്. പാസ്പോർട്ട് ഇതിനിടെ രാമചന്ദ്രെൻറ കൈയിലായിരുന്നു. വിസയുടെ കാലാവധിയും കഴിഞ്ഞതോടെ ജീവിതം അലച്ചിലായി മാറി. നാട്ടിൽ പോകാൻ കഴിയില്ലെന്ന യാഥാർഥ്യം അറിഞ്ഞതോടെ മാനസിക സംഘർഷവും വർധിച്ചു. തലമുടിയും താടിയും വളർന്നു, വസ്ത്രങ്ങൾ മുഷിഞ്ഞ് തലചായ്ക്കാൻ ഒരിടം തേടിയും അന്നംതേടിയും ആയി യാത്ര. ഇതിനിടയിൽ വീട്ടുകാരുമായുള്ള ബന്ധം മുറിഞ്ഞു.
ആകെയുള്ള ആറ് സെൻറ് വിറ്റ് വീട്ടുകാർ മകളുടെ വിവാഹം നടന്നപ്പോൾ ഒരു സഹായവും നൽകാൻ കഴിയാത്ത നിസഹയാവസ്ഥയിലായിരുന്നു സുലൈമാൻ. 2014 വരെ താമസിച്ചത് അന്ന് തീപിടുത്തം ഉണ്ടായ ഒരു കെട്ടിടത്തിലായിരുന്നുവെന്ന് സുലൈമാൻ പറഞ്ഞു. തീപിടുത്തമുണ്ടായശേഷം താമസം മറ്റ് ചില സ്ഥലങ്ങളിലായി. അടുത്തിടെ മനാമയിലെ ഗല്ലിയിലെ ഇടിഞ്ഞുവീണ കെട്ടിടത്തിലായിരുന്നു താമസം. ഇവിടെ അപകടമുണ്ടായശേഷം താമസസ്ഥലം ഇല്ലാതെ കഷ്ടപ്പെടുകയും മനാമ ഗല്ലിയിലെ ഒരു കെട്ടിടത്തിലെ ടെറസിൽ എത്തപ്പെടുകയുമായിരുന്നു.
ഇതിനിടെ രാമചന്ദ്രൻ നാട്ടിലേക്ക് പോകുകയും ചെയ്തു. നാലുവർഷം മുമ്പുവരെ സുലൈമാൻ നാട്ടിലേക്ക് വിളിക്കുമായിരുന്നു. നാട്ടിൽ വീട്ടുകാർ ഇപ്പോൾ വാടക വീട്ടിലാണ് കഴിയുന്നതെന്നും അറിയാൻ കഴിഞ്ഞു. സുലൈമാെൻറ ദുരിതാനുഭവം അറിഞ്ഞ് കെ.എം.സി.സി പ്രസിഡൻറ് എസ്.വി.ജലീൽ ,സൗത്ത് സോൺ ജനറൽ സെക്രട്ടറി തേവലക്കര ബാദുഷ, ഓർഗനൈസിംഗ് സെക്രട്ടറി നവാസ് കുണ്ടറ, സാമൂഹിക പ്രവർത്തകൻ ഷിജു തിരുവനന്തപുരം എന്നിവർ അദ്ദേഹത്തെ സന്ദർശിച്ചു വേണ്ട സഹായ വാഗ്ദാനം ചെയ്തിട്ടുണ്ട്. എത്രയുംവേഗം സുലൈമാന് നാട്ടിൽ എത്തണമെന്നുള്ള ആഗ്രഹത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.