മനാമ: പ്രവാസ ഭൂമിയിൽ നിന്ന് വോട്ട് ചെയ്യാം എന്ന വാഗ്ദാനം പാലിക്കപ്പെടാതെ ഒരു തെരഞ്ഞെടുപ്പ് കൂടി കടന്നു പോകുന്നു. നാട്ടുകാരെക്കാൾ നാട്ടിലെ തെരഞ്ഞെടുപ്പിെൻറ പേരിൽ ആവേശ ഭരിതരായ പ്രവാസി ജനത തങ്ങളുടെ ഇൗ നിരാശ മനസി ലൊതുക്കുകയാണിപ്പോൾ. പ്രവാസികൾ എന്നും നേരിടുന്ന കടുത്ത അവഗണനകളിലൊന്നായി ഇതും മാറിയിരിക്കുന്നു.
പ്രവ ാസി ഇന്ത്യക്കാർക്ക് രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ പകരക്കാരെ ഉപയോഗിച്ച് വോട്ടുചെയ്യാൻ അവകാശം നൽകുന്ന പ്രോക് സി ബിൽ കൊണ്ടുവരുമെന്ന കേന്ദ്രസർക്കാരിെൻറ പ്രഖ്യാപനത്തെ ഹർഷാരവത്തോടെയാണ് ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവ ാസികൾ സ്വീകരിച്ചിന്നത്. ജനപ്രാതിനിധ്യ ഭേദഗതി ബിൽ ലോക്സഭ പാസാക്കിയപ്പോഴും പതിറ്റാണ്ടുകളായുള്ള ആവശ്യം അംഗീകരിക്കപ്പെടുകയാണെന്ന പ്രതീതിയുണ്ടായി. എന്നാൽ പ്രോക്സി ബിൽ രാജ്യസഭയിൽ പാസാക്കാൻ ഗവൺമെൻറ് ശ്രമിച്ചില്ല. ഇതോടെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയശേഷം ഉൗണില്ല എന്ന് പറയുന്ന അവസ്ഥയായി പ്രവാസലോകത്ത്.
എന്നാൽ കാലങ്ങളായുള്ള മറ്റൊരു ആവശ്യം അംഗീകരിക്കപ്പെട്ടു എന്നതും ഇൗ അവസരത്തിൽ എടുത്തുപറയേണ്ടതാണ്. നാട്ടിൽ എത്തിയാലും വോേട്ടഴ്സ് പട്ടികയിൽ പേരില്ലാതിരിക്കുക എന്ന പ്രവാസിയുടെ ദു:ഖത്തിന് പരിഹാര നടപടി ഉണ്ടായി. പ്രവാസികൾക്ക് വോേട്ടഴ്സ് ലിസ്റ്റിൽ ഒാൺലൈൻ വഴി പേര് ചേർക്കാനുള്ള അവസരം ലഭിച്ചത് നിരവധിപേർ ഉപയോഗപ്പെടുത്തിയിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു ഇതിനുള്ള അപേക്ഷ സ്വീകരിച്ചത്. ദേശീയ വോട്ടേഴ്സ് സേവന പോര്‍ട്ടൽ വഴി പാസ്‍പോര്‍ട്ട് നമ്പര്‍, കാലാവധി, വിസ നമ്പര്‍ തുടങ്ങിയ വിവരങ്ങൾ നൽകി ബഹ്റൈനിലുള്ള ആയിരത്തോളം പ്രവാസികൾ പട്ടികയിൽ പേര് ചേർത്തു. എന്നാൽ വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോയവർ ഇതിൽ പകുതിയോളംപേർ മാത്രമാണ്. ലീവ്, വിമാനയാത്രാക്കൂലി എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് വോേട്ടഴ്സ് പട്ടികയിൽ പേര് ചേർത്ത പലർക്കും നാട്ടിൽപോകാൻ കഴിയാത്തതായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
പ്രവാസലോകത്ത് നിന്നുക്കൊണ്ട് വോട്ട് ചെയ്യാനുള്ള വ്യവസ്ഥാപിതമായ സംവിധാനമാണ് ഇതിന് ഏക പരിഹാരമെന്ന് പ്രവാസികൾ പറയുന്നു. നിലവിൽ ഫിലിപ്പീൻസ്, ഇൗജിപ്ത് തുടങ്ങിയ നിരവധി രാജ്യങ്ങൾ അവരുടെ പ്രവാസി പൗരൻമാർക്ക് അതാത് എംബസി വഴി വോട്ട് ചെയ്യാനുള്ള അവസരം നൽകുന്നുണ്ട്. ഇന്ത്യൻ സമ്പത്ഘടനക്കുവേണ്ടി സ്വന്തം ജീവിതം ഉരുകിത്തീർക്കുന്ന പ്രവാസികൾക്ക് വോട്ട് എന്നത് വിദൂരത്തിലുള്ള സ്വപ്നമായി ഇപ്പോഴും തുടരുന്നു. ഏത് ഗവൺമെൻറ് വന്നിരുന്നാലും കാര്യമായൊന്നും പ്രതീക്ഷിക്കപ്പെടാനില്ല എന്ന മാനസികാവസ്ഥയിലാണ് പ്രവാസികളിൽ ഭൂരിപക്ഷവും.
പ്രവാസി സമ്മേളനങ്ങൾ സംഘടിപ്പിക്കുേമ്പാൾ പ്രവാസികളെ സുഖിപ്പിക്കാൻ തേനും പാലും ഒഴുക്കുമെന്ന് നാഴികക്ക് നാൽപത് വട്ടം പറയുന്ന അധികൃതർ നിമിഷങ്ങൾക്കകം പറഞ്ഞതെല്ലാം വിഴുങ്ങുന്നു. പ്രവാസി പുരസ്കാർ സമ്മേളനം അടുത്തിടെ വാരണാസിയിൽ നടന്നപ്പോഴും ചില പ്രവാസി പ്രതിനിധികൾ തങ്ങളുടെ വോട്ട് അവകാശം രേഖപ്പെടുത്തുന്നതിന് ഫലപ്രഥമായ നടപടികൾ ഉണ്ടാകുമോ എന്ന് ചോദിച്ചിരുന്നു. എന്നാൽ കമാന്ന് ഒരക്ഷരം മറുപടിയായുണ്ടായില്ല. മാസങ്ങൾക്കകം തെരഞ്ഞെടുപ്പ് വന്നപ്പോൾ പ്രവാസികളെ സന്ദർശിച്ച് ഫണ്ട് വാങ്ങാൻ രാഷ്ട്രീയക്കാരുടെ നീണ്ട നിരതന്നെ ഉണ്ടായി. അവരും വോട്ടുകാര്യത്തിൽ കൃത്യമായ വർത്തമാനം പറഞ്ഞില്ല. ഇതൊക്കെയാണങ്കിലും നാടിെൻറ ജനാധിപത്യം ശക്തിപ്പെടാനും തെരഞ്ഞെടുപ്പിൽ തങ്ങളുടെ വീട്ടുകാരും സ്വന്തക്കാരും എല്ലാവരും വോട്ട് ചെയ്യാനും ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രവാസികളിൽ ബഹുഭൂരിപക്ഷവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.