മനാമ: 10 വർഷമായി നോട്ടിൽ പോകാൻ കഴിയാതെ ദുരിത ജീവിതം നയിച്ച കൊല്ലം സ്വദേശി സുലൈമാൻ നാളെ നാട്ടിലേക്ക് പോകും. അതേസമയം കടക്കെണിയിലും വാടകവീട്ടിലുമായി കഴിയുന്ന സുലൈമാെൻറ കുടുംബത്തിെൻറ നിർധനാവസ്ഥ കണക്കിലെടുത്ത് സഹ ായത്തിനായി സുമനസുകൾ രംഗത്തെത്തിയിട്ടുണ്ട്. സുലൈമാെൻറ കുടുംബത്തിന് സ്വന്തമായി മൂന്ന് സെൻറ് ഭൂമി വാങ്ങി നൽകുക എന്ന ലക്ഷ്യവുമായി സാമൂഹിക പ്രവർത്തകർ വാട്ട്സാപ്പ് ഗ്രൂപ്പ് ആരംഭിച്ചു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രവാസിയായ കൊല്ലം സ്വദേശിയായ സുലൈമാൻ താമസിച്ചത് ഒരു കെട്ടിടത്തിെൻറ ടെറസിലായിരുന്നു. വർഷങ്ങൾക്ക് മുമ്പ് വിസയുടെ കാലാവധി കഴിഞ്ഞതും ആരോഗ്യസ്ഥിതി ദുർബലമായതുമാണ് അദ്ദേഹത്തെ ഇൗ അവസ്ഥയിൽ എത്തിച്ചത്. തുടർന്ന് സാമൂഹിക പ്രവർത്തകരായ തേവലക്കര ബാദുഷ, നവാസ് കുണ്ടറ, ഷിജു തിരുവനന്തപുരം എന്നിവർ സുലൈമാനെ നാട്ടിലേക്ക് അയക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സുലൈമാെൻറ വിവരങ്ങൾ അറിഞ്ഞ ബഹ്റൈൻ എമിഗ്രേഷൻ അധികൃതർ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു.
ബഹ്റൈനിലെ ഇന്ത്യൻ എംബസിയും സുലൈമാന് അടിയന്തിരമായി ഒൗട്ട്പാസ് അനുവദിക്കുകയും വിമാനടിക്കറ്റിനുള്ള ചെലവുകൾ ഏെറ്റടുക്കുകയും ചെയ്തു. തുടർന്നാണ് നാട്ടിലേക്ക് വെറുംകൈയോടെ മടങ്ങുന്ന സുലൈമാെൻറ അവസ്ഥ പ്രവാസലോകത്ത് ചർച്ചയായത്. ഇതിനെ തുടർന്നാണ് പ്രവാസി സമൂഹത്തിൽനിന്ന് സഹായഹസ്തങ്ങൾ ഉയർന്ന് തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.