മനാമ: ബഹ്റൈൻ മെട്രോ പ്രൊജക്ടിെൻറ ഉപദേശക കൺസൾട്ടൻറിനെ സെപ്റ്റംബറിൽ നിയമിക്കും. ഇൗ വർഷം മുതൽതന്നെ മെട് രോ പ്രൊജക്ടിെൻറ പ്രവർത്തനങ്ങൾക്ക് രൂപം നൽകാനുള്ള ത്വരിത നടപടികളാണ് അണിയറയിൽ നടക്കുന്നത്. ഒന്നു മുതൽ രണ്ട് ബില്ല്യൻ ഡോളർവരെ മുതൽമുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതി 2023 ൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 109 കിലോമീറ്ററാണ് പദ്ധതിയുടെ ദൂരപരിധി. ൈഡ്രവറില്ലാത്തതും ഇലക്ട്രിക് സംവിധാനത്തിൽ നിയന്ത്രിക്കപ്പെടുന്നതുമായ െമട്രോയിൽ മണിക്കൂറിൽ 43,000 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.
ആദ്യഘട്ടത്തിൽ 20 സ്റ്റേഷനുകൾ ഉണ്ടാകും. മെട്രോ വരുന്നതോടെ റോഡിലെ ഗതാഗത കുരുക്കുകൾ പരിഹരിക്കപ്പെടുമെന്നും ആളുകൾ മെട്രോ സംവിധാനം ഉപയോഗിക്കാൻ തുടങ്ങുമെന്നും അധികൃതർ കരുതുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു പൊതുചടങ്ങിൽ സംസാരിക്കവെ ഗതാഗത, ടെലികമ്യൂണിക്കേഷൻസ് മന്ത്രി കമാൽ അഹ്മദ്, ഉപദേശക കൺസൾട്ടൻറിെൻറ നിയമനത്തോടെ കൂടുതൽ പ്രവർത്തന പുരോഗതി കൈവരുമെന്ന് അറിയിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പദ്ധതിക്കായി വിശദമായ പഠനങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മെട്രോയുടെ പാത, ഘട്ടം തിരിച്ചുള്ള വികസനം, ചെലവ് തുടങ്ങിയ ആവശ്യങ്ങളും പഠനത്തിൽ വിവരിച്ചിട്ടുണ്ട്. പഠനറിപ്പോർട്ട് മന്ത്രിസഭക്ക് സമർപ്പിച്ചിട്ടുളളതായും അംഗീകാരം ലഭിക്കുന്നതോടെ അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൺസൾട്ടൻറിനെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങളും ഉടൻ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.