നൂർജഹാൻ ഇപ്പോൾ എവിടെയായിരിക്കും...

പത്തുപന്ദ്രണ്ട് വർഷങ്ങൾക്ക് മുമ്പ് എെൻറ വീട്ടുജോലിക്കായി വന്ന നൂർജഹാൻ എന്ന സ്ത്രീയിൽനിന്നാണ് ഞാൻ റമദാൻ വ്രതത്തെക്കുറിച്ച് കൂടുതൽ മനസിലാക്കിയത്. നോമ്പുകാലത്ത് പകൽ മുഴുവൻ ജലപാനമില്ലാതെ, രാത്രിയിൽ ഭക്ഷണത ്തിനുശേഷം അവർ ഒരിടത്ത് പ്രാർഥനകളുമായിരിക്കും. എന്നിട്ടും എല്ലാ ജോലികളും അവർ ചെയ്യും. നൂർജഹാന് നോമ്പല്ലെ ഞാൻ ചെയ്േതാളാം എന്ന് പറഞ്ഞാലും അവർ സമ്മതിക്കില്ല. റമദാനിൽ നോമ്പ് എടുത്ത് പ്രാർഥിച്ചാൽ ദൈവം കേൾക്കും എന ്ന് അവർ പറയുമായിരുന്നു. സത്യസന്ധതയും ധാർമ്മികതയും നിറഞ്ഞ ഒരാളായിരുന്നു നൂർജഹാൻ. ഒരിക്കൽ കുളിമുറിയിൽ മറന്നു വെച്ച എെൻറ സ്വർണ്ണാഭരണം അവർ എെൻറ കൈയിൽ കൊണ്ടുതന്നത് ഒാർക്കുന്നു. അവർക്ക് അമ്പത് വയസോളം തോന്നിക്കുമായിരുന്നെങ്കിലും യഥാർഥ പ്രായം നാൽപതിന് താഴെയാണന്ന് പാസ്പോർട്ട് കണ്ടേപ്പാഴാണ് മനസിലായത്.

അതിനെക്കുറിച്ച് ചോദിച്ചപ്പോൾ ആ സാധുസ്ത്രീ ഒന്ന് പുഞ്ചിരിച്ചു. അതിനിടയിൽ ആ മുഖത്ത് വിഷാദം പരന്നതും ശ്രദ്ധിച്ചു. സ്വന്തം അനുഭവങ്ങൾ പറയുന്നതിൽ പിശുക്ക് കാട്ടിയ നൂർജഹാൻ തെൻറ നാട് രാമേശ്വരത്തിന് അടുത്ത് ഏർവാടിയിലാണെന്നും തനിക്ക് രണ്ട് പെൺമക്കളുണ്ടെന്നും പറഞ്ഞിരുന്നു. എന്നാൽ ഒരു മകളുടെ വിവാഹം കഴിഞ്ഞതും അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറയുന്നതിൽനിന്നും ഞാനൊരു കാര്യം ശ്രദ്ധിച്ചു. ഇളയ മകളെകുറിച്ച് ചോദിക്കുേമ്പാൾ കാര്യമായൊന്നും അവർ പറയുന്നില്ല. അപ്പോൾ മുഖം വല്ലായ്മയിലാകും. മാത്രമല്ല ഇളയമകളോട് ഫോണിൽ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുമില്ല. പക്ഷെ ഒന്ന് മനസിലായിരുന്നു. കിട്ടുന്നതെല്ലാം തെൻറ കുടുംബത്തിന് വേണ്ടി സമർപ്പിക്കുന്ന ഒരു അസാമാന്യമായ ജീവിതമായിരുന്നു നൂർജഹാെൻറതെന്ന്.

ഒരിക്കൽ നൂർജഹാനോട് ഞാൻ നിർബന്ധിച്ച് കുടുംബത്തെക്കുറിച്ചും ഇളയ മകളെക്കുറിച്ചും ചോദിച്ചു. അപ്പോഴാണ് ഒരു പൊട്ടിക്കരച്ചിലോടെ സ്വന്തം കഥ പറയാൻ ആരംഭിച്ചത്. വളരെ ചെറുപ്പത്തിൽ വിവാഹം കഴിഞ്ഞ് രണ്ട് പെൺകുട്ടികളായപ്പോൾ വിവാഹമോചനം നടത്തേണ്ടി വന്ന ഹതഭാഗ്യയാണവർ. മൂത്തമകെള നൂർജഹാനും ഇളയ മകളെ ഭർത്താവും ഏറ്റെടുത്താണ് വഴിപിരിഞ്ഞത്. അതിനുശേഷം തെൻറ സഹോദരെൻറ വീട്ടിൽ കഴിഞ്ഞ അവർ താനും മകളും എല്ലാവർക്കും ഒരു ബാധ്യതയാണെന്ന് തോന്നിയതുക്കൊണ്ടാണ് ഒരു വിസ സംഘടിപ്പിച്ച് ബഹ്റൈനിലേക്ക് വന്നത്. വീട്ടുജോലി ചെയ്ത് കാശ് വീട്ടുകാർക്ക് അയച്ചുക്കൊടുക്കുേമ്പാൾ അവർ സഹോദരനോട് ഒരു ആവശ്യപ്പെട്ടിരുന്നത്.

തെൻറ ഇളയ മകളെ പോയി കാണുകയും സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്യണമെന്ന്. എന്നാൽ മുൻ ഭർത്താവ് ഇപ്പോൾ താമസിക്കുന്ന സ്ഥലം ദൂരെ ഒരിടത്താെണന്നായിരുന്നു മറുപടി. ബഹ്റൈനിൽ നിന്നുക്കൊണ്ട് ഇളയ മകളെ കണ്ടുപിടിക്കാൻ ചില കത്തിടപാടുകൾ നടത്തിയിരുന്നെങ്കിലും ഒരുപിടിയും കിട്ടിയതുമില്ലത്രെ. ഒടുവിൽ കഴിഞ്ഞ തവണ നാട്ടിൽപോകുന്നതിന് മുമ്പ് നൂർജഹാൻ തെൻറ സഹോദരനെക്കൊണ്ട് ഇളയമകളെ പോയി കാണാൻ അവർ താമസിക്കുന്ന സ്ഥലം പറഞ്ഞുതരണമെന്ന് ആവശ്യപ്പെടുകയും ഗത്യന്തരമില്ലാതെ സഹോദരൻ ഒപ്പം ചെല്ലാമെന്ന് പറഞ്ഞുക്കൊടുക്കുകയും ചെയ്തു. എന്നാൽ ജാസ്മിൻ നാട്ടിൽ ചെല്ലുന്ന ദിനത്തിൽ ഹൃദയസ്തംഭനം വന്ന് സഹോദരൻ മരണപ്പെട്ട വാർത്തയാണ് എതിരേറ്റതത്രെ.

സഹോദരെൻറ മരണത്തിനൊപ്പം തെൻറ ഇളയ മകൾ എവിടെയാണെന്ന് കണ്ടുപിടിക്കാനുള്ള വഴിയും അടയുകയായിരുന്നു. എന്നിട്ടും നൂർജഹാൻ ഒറ്റക്ക് ചില ഉൗഹങ്ങൾവച്ച് തേടിനടന്നു. ഒടുവിൽ മാസങ്ങൾ കഴിഞ്ഞപ്പോൾ നിരാശയോടെ പ്രവാഹഭൂമികയിലേക്ക് തിരികെ വരുകയായിരുന്നുവത്രെ. സ്വന്തം കുഞ്ഞിനെ അന്വേഷിച്ച് കണ്ടുപിടിക്കാൻ കഴിയാത്ത ആ മാതൃഹൃദയത്തിെൻറ വ്യഥയറിഞ്ഞ് ഞാനും കണ്ണീരണിഞ്ഞു. കുറച്ചുകാലത്തിനുശേഷം നൂർജഹാൻ മറ്റൊരിടത്തേക്ക് പോയി. ഇന്നും റമദാൻ എത്തുേമ്പാൾ ഞാൻ അവരെക്കുറിച്ച് ഒാർക്കാറുണ്ട്. ഇളയമകളെ കാണാൻ അവർക്ക് ഭാഗ്യം ലഭിച്ചുകാണുമോ...ഇപ്പോൾ നൂർജഹാൻ എവിടെയായിരിക്കും..

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.