ഞാനന്ന് പാലയൂര്‍ പളളി സ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. അന്നത്തെ ‘ചങ്കി’െൻറ പേര് രാജന്‍ എന്നാണ്. കാപ്പി കളര്‍ ട്രൗസറുമിട്ട് നടന്ന് വരുന്ന രാജന്‍. അവന് ഒരു ട്രൗസർ മാത്രമാണ് ഉണ്ടായിരുന്നത് എന്നത് ചില കുട്ടികൾക്ക് കളിയാക്കാനുള്ള കാരണമായിരുന്നു. രാജനെ കളിയാക്കുന്നത് കേട്ടാൽ എനിക്ക് സഹിക്കുകയുമില്ല. അ വിടെ ചാടി വീഴും. രാജന് കാപ്പി കളറിലുള്ള ഒരുപാട് ട്രൗസർ ഉണ്ടെന്ന് ഞാൻ മറുപടിയും പറയുമായിരുന്നു. അതുകേൾക്കു േമ്പാൾ അവെൻറ മുഖത്ത് ഒരു ആശ്വാസം വിരിയും. എല്ലാ സമയത്തും ഞാനും അവനും ഇരട്ടകളെപ്പോലെ ഒരുമിച്ച് ഉണ്ടാകും. ഇടവേള സമയത്തും ഉച്ചയ്ക്കും ഒരുമിച്ച് നടക്കും. കഥകള്‍ പറഞ്ഞും കളിച്ചും ഞങ്ങളുടെ സൗഹൃദം കൂടുതല്‍ വളര്‍ന്നു.
അങ്ങിനെ ആ വര്‍ഷത്തെ നോമ്പുകാലം ഞങ്ങള്‍ക്കിടയിലേക്ക് സ്നേഹത്തോടെയും കുടുതല്‍ സന്തോഷത്തോടെയും കൂടി കടന്നു വന്നു. ആദ്യ നോമ്പു ദിവസം ഞാന്‍ രാവിലെ ക്ഷീണിതനായാണ് സ്കൂളിലെത്തിയത്. എന്തുപറ്റിയെടാ എന്ന് രാജൻ ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന് ആംഗ്യത്തിൽ മറുപടി നൽകി. ഉച്ചക്ക് ഭക്ഷണത്തിന് ക്ലാസ് വിട്ടപ്പോൾ എെൻറയടുത്തിരുന്ന രാജൻ എേന്താ തെരയുന്നത് ശ്രദ്ധയിൽപ്പെട്ടു. അവൻ എെൻറ പുസ്തകങ്ങൾക്കിടയിൽ എന്തോ അന്വേഷിക്കുന്നു. കാരണം ചോദിച്ചപ്പോൾ അവൻ ചോദിക്കുകയാണ് ‘എവിടെ നിെൻറ ചോറ്റുപാത്രം’. എനിക്ക് നോമ്പാണടാ എന്ന് പറഞ്ഞപ്പോൾ അവെൻറ മുഖം വാടിയത് പെെട്ടന്ന് ശ്രദ്ധിച്ചു.
എെൻറ വീട് സ്കൂളിെൻറ അടുത്താണെങ്കിലും എല്ലാദിവസവും ഭക്ഷണം കൊണ്ടുവരാറാണ് പതിവ്. റോഡ് മുറിച്ച് കടന്ന് വീട്ടിലേക്ക് വരണ്ട എന്നുള്ള വീട്ടുകാരുടെ നിർബന്ധമാണ് ചോറ് കൊണ്ടുവരാനുളള കാരണമായത്. രാജൻ ഉച്ചഭക്ഷണം കൊണ്ടുവരാറില്ല. ഞാനും അവനും ഒരുമിച്ച് കഴിക്കാറാണ് പതിവ്. എനിക്ക് നോമ്പുകാരനായതിനാൽ അന്നാദ്യമായി വിഷമം തോന്നിയ സന്ദർഭമായിരുന്നു അത്. അവെൻറ മുഖം ക്ഷീണിച്ച് വാടിയിരിക്കുന്നു. അവന്‍റെ വിശപ്പും ക്ഷീണവും എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. രാവിലെയും അവൻ ഭക്ഷണം കഴിച്ച ലക്ഷണമില്ല. പിന്നെയൊന്നും ചിന്തിച്ചില്ല അവനെയുംവിളിച്ചുക്കൊണ്ട് വീട്ടിലേക്ക് ഓടി.
ഉമ്മയോട് കാര്യങ്ങള്‍ പറഞ്ഞു. നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലായിരുന്നു ഉമ്മ. കാര്യമറിഞ്ഞപ്പോൾ ഉമ്മ രാജനെ സ്നേഹത്തോടെ വിളിച്ച് കൈകഴുകിച്ച് കൈപ്പത്തിരി, പഞ്ചസാരയും തേങ്ങ പാലും കൂട്ടി വിളമ്പി. കഴിച്ച് തുടങ്ങിയപ്പോൾ അവെൻറ മുഖത്തെ തിളക്കം ഇപ്പോഴും എെൻറ മനസിലുണ്ട്. നാലാം ക്ലാസുവരെയുള്ളായിരുന്നു രാജനുമായുള്ള കൂട്ട്. അവനും കുടുംബവും ചാവക്കാട് ചന്തയിലുണ്ടായിരുന്ന ചൂള വിറ്റ് വേറെ എവിടെയോ താമസം മാറി പോയിരുന്നതാണ് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.