??????? ?????????????? ?????????????? ?????????? ????????????????????????????????????

തെയ്യം, കളരി, കടത്തനാടൻ വീരഗാഥകളുമായി വടകര മഹോത്സവം ജനുവരി മൂന്നിന്

മനാമ: തെയ്യം, കളരി, കടത്തനാടൻ വീരഗാഥകളുമായി വടകര മഹോത്സവം ജനുവരി മൂന്നിന് വടകര സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ നടക്കും. ചരിത്രവും െഎതിഹ്യവും ഇടകലർന്ന കടത്തനാടൻ മണ്ണിെൻറ കലയും സംസ്കാരവും അനുഷ്ഠാനങ്ങളും മതസൗഹാർദവും ഇഴുകിച്ചേർന്ന ആഘോഷത്തിനാണ് പവിഴദ്വീപ് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്.
പരിപാടിയുടെ ഒരുക്കം പുരോഗമിക്കുകയാണെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മലബാറിലെ അനുഷ്ഠാന കലയായ തെയ്യവും, കടത്തനാടിെൻറ സാംസ്കാരിക മഹിമയും പൈതൃകവും വിളംബരം ചെയ്യുന്ന ഘോഷയാത്രയും മുഖ്യ ആകർഷണമായിരിക്കും. വാദ്യമേളക്കാരുൾപ്പെടെ, എട്ടോളം തെയ്യം കലാകാരന്മാർ നാട്ടിൽനിന്നെത്തും. താലപ്പൊലി, പഞ്ചവാദ്യം, പൂക്കലശം, ഇളനീർ വരവ്, തെയ്യം, വെളിച്ചപ്പാട്, കളരി, ദഫ് മുട്ട്, ഒപ്പന, തിരുവാതിരക്കളി എന്നിവയും തച്ചോളി ഒതേനൻ, ഉണ്ണിയാർച്ച, കുഞ്ഞാലി മരക്കാർ എന്നീ വേഷങ്ങളും മറ്റു കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. കലാപരിപാടികളുടെ റിഹേഴ്സൽ ബഹ്റൈെൻറ വിവിധ സ്ഥലങ്ങളിൽ അന്തിമഘട്ടത്തിലാണ്. കൂടാതെ, സോപാനം വാദ്യകല സംഘത്തിലെ 101 മേളക്കാർ അണിനിരക്കുന്ന പാണ്ടിമേളവും അരങ്ങേറും. ഉത്സവപ്പറമ്പിന് തുല്യമായ വിവിധ പവിലിയനുകളും ഒരുക്കുന്നുണ്ട്. രാവിലെ ഒമ്പതിന് കൊടിയേറ്റത്തോടെ മഹോത്സവത്തിന് തുടക്കം കുറിക്കും. വൈകീട്ട് നാലോടെയാണ് പ്രധാന പരിപാടികൾ അരങ്ങേറുക. രാത്രി 7.30ന് നടക്കുന്ന സാംസ്കാരിക സദസ്സിൽ കുറ്റ്യാടി എം. എൽ.എ പാറക്കൽ അബ്ദുള്ള മുഖ്യാതിഥിയായിരിക്കും.

രാത്രി വൈകുവോളം നീണ്ടുനിൽക്കുന്ന തരത്തിലാണ് പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്. വാർത്താസമ്മേളനത്തിൽ സഹൃദയ വേദി രക്ഷാധികാരികളായ ആർ. പവിത്രൻ, രാമത്ത് ഹരിദാസ്, കെ.ആർ. ചന്ദ്രൻ, എം. ശിവദാസ്, സെക്രട്ടറി എം.പി. വിനീഷ്, ട്രഷറർ ഷാജി വളയം, വൈസ് പ്രസിഡൻറ് എൻ.പി. അഷ്റഫ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം.സി. പവിത്രൻ തുടങ്ങിയവർ പെങ്കടുത്തു.

കടത്തനാടൻ ചരിത്രസംരക്ഷണത്തിന് മുൻകൈയെടുക്കും
മനാമ: വീര ഇതിഹാസങ്ങളും ചരിത്രവസ്തുതകളും നിറഞ്ഞുനിൽക്കുന്ന കടത്തനാടൻ ചരിത്രസംരക്ഷണത്തിന് വടകര സഹൃദയവേദി നേതൃത്വം നൽകുമെന്ന് സംഘാടകർ പറഞ്ഞു. പുതിയ തലമുറക്ക് വടകരയുടെ ചരിത്രം മനസ്സിലാക്കി കൊടുക്കാനുള്ള ദൗത്യം ഏറെ പ്രസക്തമാണ്. നൂറ്റാണ്ടുകൾക്കുമുമ്പുള്ളതും അതേസമയം ഇന്നും ജനം ആദരവോടെ നോക്കിക്കാണുന്നതുമായ ഒേട്ടറെ ചരിത്രവസ്തുതകൾ എഴുതി സൂക്ഷിക്കേണ്ടതിെൻറ പ്രാധാന്യം ഏറെയാണെന്നും അവർ വ്യക്തമാക്കി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.