മനാമ: തിരുവനന്തപുരത്ത് നടന്നുവരുന്ന ലോക കേരള സഭയിൽ പ്രവാസികളുടെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് ബഹ്റൈൻ പ്രവാസികൾ ശ്രദ്ധേയരായി. ബഹ്റൈനിൽ ദീർഘകാലമായി ജയിലിൽ കിടക്കുന്ന മലയാളികളുടെ മോചന വിഷയത്തിൽ സഹായിക്കാൻ കേന്ദ്ര ഗവൺമെൻറിനോട് ആവശ്യപ്പെടണമെന്ന് പ്രവാസി കമീഷൻ അംഗം കൂടിയായ സുബൈർ കണ്ണൂർ ആവശ്യപ്പെട്ടു. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി ബഷീർ 20 വർഷമായും തൃശൂർ സ്വദേശി വാടാനപ്പള്ളി ഷാഹുൽഹമീദ് 17 വർഷമായും ബഹ്റൈനിൽ ജയിലിൽ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനിൽ മലയാളികളെ കൊള്ളപ്പലിശക്ക് പണം നൽകി ചതിക്കുഴിയിൽപെടുത്തുന്ന, മലയാളി പലിശക്കാർക്കെതിരെ നാട്ടിൽ കർശന നടപടി വേണമെന്നും സുബൈർ കേരള ഗവൺമെൻറിനോട് ആവശ്യപ്പെട്ടു.
ബഹ്റൈൻ സന്ദർശിച്ചപ്പോൾ കേരള മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയ, പ്ലസ് ടു കഴിഞ്ഞ മലയാളി വിദ്യാർഥികൾക്ക് ഒരു കോളജ് എന്ന ആശയം യാഥാർഥ്യമാക്കണമെന്ന് ബഹ്റൈൻ കേരളീയസമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള ആവശ്യപ്പെട്ടു. 60 കഴിഞ്ഞ പ്രവാസികൾക്ക് നിർബന്ധമായും പെൻഷൻ നൽകണമെന്ന് സി.വി. നാരായണൻ ആവശ്യപ്പെട്ടു. പ്രവാസികളുടെ ആത്മഹത്യ, പെെട്ടന്നുള്ള മരണങ്ങൾ എന്നിവ വർധിക്കുന്നതിനെക്കുറിച്ച് പഠനം നടത്തണമെന്ന് സോമൻബേബി ആവശ്യപ്പെട്ടു. ബിജു മലയിൽ, കോശി, സോവിച്ചൻ ചേന്നാട്ടുശേരി എന്നിവരും ചർച്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.