മനാമ: ബഹ്റൈെൻറ തനത് പാരമ്പര്യവും പ്രത്യേകതയും നിലനിര്‍ത്തുന്നതില്‍ പ്രത്യേക ശ്രദ ്ധ പുലര്‍ത്തുമെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന വാരാന്ത്യ മജ്ലിസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വരത, സഹവര്‍ത്തിത്വം എന്നിവ രാജ്യത്തിെൻറ അടയാളങ്ങളാണ്. ബഹ്റൈെൻറ അഭ്യുന്നതിക്കും വളര്‍ച്ചക്കും സമാധാനത്തിനും ഈ മൂല്യങ്ങള്‍ ഏറെ പങ്കുവഹിച്ചിട്ടുണ്ട്. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ കാഴ്ചപ്പാടുകളും നയനിലപാടുകളുമാണ് ബഹ്റൈന്‍ പുലര്‍ത്തുന്ന വ്യതിരിക്ത നിലപാടുകളുടെ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യനിവാസികൾക്കിടയിലുള്ള ഐക്യവും ഒത്തൊരുമയും സഹകരണവും ആവേശദായകമാണ്. രാജ്യത്തിെൻറ വളര്‍ച്ചയിലും പുരോഗതിയിലും ജാഗ്രതയുള്ളവരാണവര്. ഇതേവരെ രാജ്യം കരസ്ഥമാക്കിയ നേട്ടങ്ങളുടെ കാരണക്കാര്‍ ഇവിടത്തെ ജനങ്ങളാണെന്നത് അഭിമാനകരമാണ്. ജനതാല്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഭരണാധികാരികളായതിനാലാണ് ഇത്തരം ഒത്തൊരുമയും ഐക്യവും പ്രകടമാകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. റിഫ പാലസില്‍ നടന്ന മജ്ലിസിലെത്തിയ മന്ത്രിമാര്‍, ശൂറ കൗണ്‍സില്‍ അംഗങ്ങള്‍, പാര്‍ലമെൻറ് അംഗങ്ങള്‍, മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍, പണ്ഡിതര്‍, സാമ്പത്തിക വിദഗ്ധര്‍, രാജകുടുംബാംഗങ്ങള്‍, നയതന്ത്ര പ്രമുഖര്‍, സാമൂഹിക നേതാക്കള്‍ തുടങ്ങിയവരെ അദ്ദേഹം സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.