മനാമ: വിവിധ രാജ്യങ്ങളുമായി ബഹ്റൈന്‍ ആഗ്രഹിക്കുന്നത് മികച്ച ബന്ധമാണെന്ന് രാജാവ് ഹമ ദ് ബിന്‍ ഈസ ആല് ഖലീഫ വ്യക്തമാക്കി. ദേശീയ നയതന്ത്രദിനമായി ആചരിക്കാന്‍ തീരുമാനിച്ച ജനുവരി 14ന് സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈെൻറ വിദേശനയം തുറന്നതും മാന്യവും മറ്റുള്ളവരെ ആദരിക്കുന്നതുമാണ്. അയല്‍രാജ്യങ്ങളോട് മികച്ച ബന്ധം കാത്തുസൂക്ഷിക്കാനാണ് രാജ്യം താല്പര്യപ്പെടുന്നത്. പരസ്പരം വിശ്വാസത്തിലെടുക്കാനും ബന്ധങ്ങള്‍ മികവുറ്റതാക്കാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മാനവികമായ സംസ്കാരത്തെ ഉള്‍ക്കൊള്ളുകയും നാഗരികമായ വൈവിധ്യങ്ങളെയും സാംസ്കാരികമായ വ്യത്യസ്തതകളെ സ്വീകരിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് ബഹ്റൈേൻറതെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്ര മേഖലയില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ തുല്യതയില്ലാത്തതാണ്. ലോകത്തെ മുഴുവന്‍ രാജ്യങ്ങളുമായി നയതന്ത്രബന്ധം ശക്തിപ്പെടുത്താന്‍ ബഹ്റൈന്‍ ഒരുക്കമാണ്. എല്ലാ പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും തട്ടിമാറ്റാന്‍ നയതന്ത്ര ഇടപെടലുകളിലൂടെ സാധ്യമാവുമെന്നും ബഹ്റൈന്‍ തിരിച്ചറിയുന്നു.
വിവിധ രാഷ്ട്രങ്ങളുമായുള്ള ബന്ധത്തില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളും മര്യാദകളും പാലിക്കുന്നതിലും ശ്രദ്ധചെലുത്തുന്നു. ഇതര രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുതെന്ന നയമാണ് ബഹ്റൈന്‍ പുലര്‍ത്തിപ്പോരുന്നത്. സമാധാനവും ശാന്തിയും ഉയര്‍ത്തിപ്പിടിക്കുകയും സ്നേഹവും അടുപ്പവും സാധ്യമാക്കുകയും ചെയ്യുകയെന്നതാണ് ബഹ്റൈന്‍ മുന്നോട്ടുവെക്കുന്ന ആശയമെന്നും ഹമദ് രാജാവ് കൂട്ടിച്ചേര്‍ത്തു. വിദേശകാര്യ മന്ത്രാലയത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും പേരില്‍ ഹമദ് രാജാവിന് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല് ഖലീഫ നന്ദി രേഖപ്പെടുത്തി. നയതന്ത്രബന്ധത്തിെൻറ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ഏറെ സന്തോഷകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്ര മേഖലയിലെ കുടുംബത്തോടൊപ്പം ഒന്നിച്ചിരിക്കാന്‍ അവസരം ലഭിച്ചതിലും അംബാസഡര്‍മാര്‍ക്ക് നന്ദി അറിയിച്ചു. സഖീര്‍ പാലസില്‍ നടന്ന ചടങ്ങില്‍ വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.