മനാമ: സുഹൃത്തിെൻറ മൃതശരീരം കടല്ക്കരയില് തള്ളിയ സംഭവത്തില്‍ ര ണ്ടുപേര്‍ പിടിയില്‍. മൂന്നുപേര്‍ കൂടി വാഹനത്തിലിരുന്ന് മയക്കുമരു ന്ന് ഉപയോഗിക്കുകയും ഇതിലൊരാള്‍ അമിതോപയോഗം മൂലം മരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ അയാളുടെ മൃതശരീരം കടല്ക്കരയില് ഉപേക്ഷിച്ച് മറ്റു രണ്ടുപേര്‍ രക്ഷപ്പെടുകയായിരുന്നു.
അനാഥ മൃതദേഹത്തെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സ്വദേശികളായ 37കാരനും 41കാരനും പിടിയിലായത്. മരിച്ചയാള്‍ക്ക് 46 വയസ്സായിരുന്നു. ബുഹൈര്‍ കടല്‍ത്തീരത്തു നിന്നുമാണ് മൃതശരീരം കണ്ടെടുത്തത്. ദക്ഷിണ മേഖല പൊലീസ് ഡയറക്ടറേറ്റ് അനന്തര നടപടികള്‍ സ്വീകരിക്കുകയും പ്രതികളെ നിയമ നടപടികള്‍ക്കായി റിമാൻഡില്‍ വെക്കുകയും ചെയ്തു. ഉടന്‍തന്നെ ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.