മനാമ: അറബ്-ഇസ്ലാമിക രാജ്യങ്ങളിലെ പാര്ലമെൻറുകളുമായി സഹകരിക്കുന്നതിന് ബഹ്റൈ ന് പാര്‍ലമെൻറ് ഒരുക്കമാണെന്ന് ഒന്നാം ഉപാധ്യക്ഷന്‍ അബ്്ദുന്നബി സല്മാന് വ്യക്തമ ാക്കി. കഴിഞ്ഞദിവസം ബുര്കിനഫാസോവില് നടന്ന ഒ.ഐ.സി അംഗരാജ്യങ്ങളിലെ പാര്‍ലമെൻറ് യൂനിയന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. വിവിധ രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ കരുത്താര്‍ജിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ മുഖ്യപ്രശ്നം ഫലസ്തീൻ ജനതയുടെ അവകാശവുമായി ബന്ധപ്പെട്ട കാര്യമാണെന്ന് ഒ.ഐ.സി അംഗരാജ്യ പാര്‍ലമെൻറ് യൂനിയൻ 22ാമത് സമ്മേളനം അംഗീകരിച്ചു.
ഫലസ്തീന് ജനതയുടെ അവകാശം വകവെച്ചുകൊടുക്കുന്നതിലുള്ള കാലതാമസം ഏറെ ആശങ്കയുണര്‍ത്തുന്നതാണ്. അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തില്‍ കാര്യക്ഷമമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. വിവിധ രാജ്യങ്ങളിലെ നിയമ നിര്‍മാണ സഭകള്‍ തമ്മിലുള്ള സഹകരണം കാലഘട്ടത്തിെൻറ ആവശ്യമാണെന്നും അതിനായി കൂടുതല്‍ നീക്കങ്ങള്‍ ഉണ്ടാകണമെന്നും യോഗം വിലയിരുത്തി. അംഗരാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ ശക്തമായ ബന്ധം സ്ഥാപിതമാകണമെന്നും ജി.സി.സി മേഖലയിലെ വിവിധ പാര്‍ലമെൻറുകള്‍ തമ്മില്‍ മികച്ച ബന്ധമാണുള്ളതെന്നും അബ്ദുന്നബി വ്യക്തമാക്കി. ബഹ്റൈനില്നിന്നുളള സംഘത്തില്‍ അബ്ദുന്നബി സല്‍മാനെ കൂടാതെ പാര്‍ലമെൻറംഗം മുഹമ്മദ് ഈസ അല്‍ അബ്ബാസി, ശൂറ കൗണ്‍സില്‍ അംഗങ്ങളായ നവാര്‍ അലി അല്‍ മഹ്മൂദ്, ജവാദ് അബ്ദുല്ല ഹുസൈന്, പാര്‍ലമെൻറ് സെക്രട്ടറി റാഷിദ് മുഹമ്മദ് ബൂനജ്മ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.