ബഹ്റൈനിൽ എപ്പോഴെങ്കിലും ബസിൽ കയറിയിട്ടുണ്ടോ നിങ്ങൾ? ഒരിക്കലും കയറിയിട്ടില്ല െന്നായിരിക്കും കുറെ പേരുടെ മറുപടി. ചിലർ വല്ലപ്പോഴും കയറിയിട്ടുണ്ട്. എങ്ങോെട്ടാക ്കെയാണ് ബസുള്ളത്, എവിടെനിന്നാണ് ബസിൽ കയറാൻ കഴിയുക, ടിക്കറ്റ് നിരക്ക് എത്ര എന്നെ ാക്കെ ചോദിച്ചാൽ മിക്കവരും കുഴയും. കാരണം, ഇക്കാര്യങ്ങളെക്കുറിച്ച് അറിയാത്തവരാണ് പലരും. നിരത്തുകൾ കീഴടക്കി ചീറിപ്പായുന്ന കാറുകളെ തൽക്കാലം മറന്ന് ബസിൽ യാത്ര ചെയ്യ ണമെന്നുണ്ടോ? എങ്കിൽ നിങ്ങൾക്കറിയേണ്ട കുറച്ച് കാര്യങ്ങൾ ഇവിടെ വായിക്കാം. ഇടക്കൊ ക്കെ ബസിലും യാത്ര ചെയ്ത് ബഹ്റൈെൻറ സൗന്ദര്യം ആസ്വദിക്കാം.
ദിവസം 33,000ത്തോളം യാത്ര ക്കാർ!
ഒാരോ ദിവസവും ബഹ്റൈനിൽ ബസുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കേട്ടാൽ ആരും ഒന്ന് അമ്പരക്കും. 33,000ത്തോളം ആളുകളാണ് പ്രതിദിനം ബസിൽ യാത്ര ചെയ്യുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 53 മില്യൺ ആളുകൾ ബസുകളിൽ യാത്ര ചെയ്തു. പൊതു ഗതാഗത സംവിധാനത്തെ ആശ്രയ ിക്കുന്നവർ എത്രത്തോളമുണ്ടെന്ന് ഇൗ കണക്കുകൾ പറഞ്ഞുതരും.
140 ബസുകൾ
140 ബസു കളാണ് ഒരു ദിവസം ബഹ്റൈൻ നിരത്തുകളിലൂടെ ഒാടുന്നത്. മുഹറഖ്, മനാമ, ഇസാ ടൗൺ എന്നീ മൂന്നു പ്രധാന ബസ് സ്റ്റേഷനുകളിൽനിന്നാണ് ഇൗ ബസുകൾ പുറപ്പെടുന്നത്. ഇതിന് പുറമെ, 800ഒാളം ബസ് സ്റ്റോപ്പുകളുണ്ട്. ഇതിൽ കുറേയെണ്ണം ബസ് ഷെൽട്ടറുകളാണ്. ഇതിൽ 16 എണ്ണം എ.സി ഷെൽട്ടറുകളാണ്. കൂടുതൽ ഷെൽട്ടറുകളിൽ വൈകാതെ എ.സി സംവിധാനം ഏർപ്പെടുത്തും.
മൂന്ന് ബസ് സ്റ്റേഷനുകളിലും ടോയ്ലറ്റുകൾ, വെയ്റ്റിങ് റൂം എന്നീ സൗകര്യങ്ങൾ ലഭ്യമാണ്.
അറിയാം ബസ് നമ്പറുകൾ
ബസിൽ യാത്ര ചെയ്യണമെങ്കിൽ ആദ്യം അറിയേണ്ടത് ബസ് നമ്പറാണ്. ഒാരോ റൂട്ടുകൾക്കും ഒാരോ നമ്പർ ഉണ്ടാകും.
എയർപോർട്ടിൽനിന്ന് ഇസാ ടൗൺ വരെ പോകണമെങ്കിൽ A1 ബസിൽ കയറിയാൽ മതി. മുഹറഖ്, മനാമ വഴിയാണ് ഇൗ ബസ് ഒാടുന്നത്. ബഹ്റൈൻ വിമാനത്താവളത്തിൽനിന്ന് ബഹ്ൈറൻ യൂനിവേഴ്സിറ്റി വരെ പോകണമെങ്കിൽ A2 ബസ് ഉണ്ട്. bahrainbus.bh എന്ന വെബ്സൈറ്റിൽ ബസുകളുടെ വിശദമായ റൂട്ടും ബസ് നമ്പറുകളും കൊടുത്തിട്ടുണ്ട്. Bahrain Bus എന്ന മൊബൈൽ ആപ്പിലും എല്ലാ വിവരങ്ങളും ലഭ്യമാണ്. ഇതിന് പുറമെ ബസ് സ്റ്റേഷനുകളിലും ബസുകളുടെ സമയപ്പട്ടിക ഉണ്ടാകും.
ബസ് സ്റ്റേഷനിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഉടൻ വരാൻ പോകുന്ന ബസുകൾ ഏതൊക്കെയെന്നും
ഏത് സമയത്തെന്നും അറിയാൻ കഴിയുന്ന സംവിധാനം അടുത്തയാഴ്ച മുതൽ നടപ്പാകും.
വൈകാതെ മൊബൈൽ ആപ്പിലും ഇൗ സൗകര്യം ലഭ്യമാക്കും.
രാവിലെ 4.30 മുതൽ രാത്രി 11.30 വരെ ബസുകൾ സർവിസ് നടത്തുന്നുണ്ട്. ചില ദിവസങ്ങളിൽ സർവിസുകൾക്ക് മാറ്റമുണ്ടാകും.
600 ഫിൽസിന് ഒരു ദിവസത്തെ തകർപ്പൻ യാത്ര!!
600 ഫിൽസ് കൊടുത്താൽ ഒരു ദിവസം മുഴുവൻ എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാമെന്നാണ് ബസ് യാത്രയുടെ പ്രധാന ആകർഷണം. ഗോ കാർഡ് എന്ന സ്മാർട്ട് കാർഡ് വഴിയാണ് ഇതിനുള്ള പണം നൽകാൻ കഴിയുക.
ഒറ്റത്തവണ മാത്രമാണ് യാത്ര ചെയ്യുന്നതെങ്കിൽ 300 ഫിൽസ് നൽകിയാൽ മതി. എത്ര ദൂരം വേണമെങ്കിലും ഇൗ ടിക്കറ്റിൽ യാത്ര ചെയ്യാം. ഡ്രൈവറുടെ അടുത്ത് പണം കൊടുത്ത് ഇൗ ടിക്കറ്റ് വാങ്ങാം. ഗോ കാർഡ് വഴി പണം നൽകുകയാണെങ്കിൽ 250 ഫിൽസ് മതി. ഇതിന് പുറമെ, ഒരാഴ്ചത്തേക്കുള്ള പാസുമുണ്ട്. മൂന്നു ദീനാറാണ് ഇതിന് നിരക്ക്. ഇത് ഗോ കാർഡ് വഴി മാത്രമാണ് ലഭിക്കുക. ഒരാഴ്ച എത്ര തവണ വേണമെങ്കിലും ഇൗ പാസ് ഉപയോഗിച്ച് യാത്ര ചെയ്യാം. ഒരു മാസത്തെ പാസിന് 12 ദീനാറാണ് നിരക്ക്. 28 ദിവസം എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാൻ കഴിയുന്ന ഇൗ പാസും ഗോ കാർഡിൽ മാത്രമാണ് ലഭിക്കുക.
ബസിൽ കയറുേമ്പാൾ ടിക്കറ്റ് മെഷീനിൽ കാർഡ് ടാപ് ചെയ്താൽ തുക കുറയും. കാർഡ് റീചാർജ് ചെയ്യുന്നതിന് ബസിനുള്ളിൽ തന്നെ മെഷീൻ ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ തുക നിക്ഷേപിച്ച് കാർഡ് റീചാർജ് ചെയ്യാവുന്നതാണ്. ബസ് സ്റ്റേഷനുകളിലും റീചാർജ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ബഹ്റൈൻ എയർപോർട്ടിലും ബഹ്റൈൻ യൂനിവേഴ്സിറ്റിയിലും കാർഡ് റീചാർജ് മെഷീൻ സ്ഥാപിച്ചിട്ടുണ്ട്. ഗോ കാർഡ് മൂന്ന് ബസ് സ്റ്റേഷനുകളിലെയും ഒാഫിസിൽനിന്നോ യന്ത്രത്തിൽനിന്നോ ലഭിക്കുന്നതാണ്. 500 ഫിൽസാണ് കാർഡിെൻറ വില. പിന്നീട് ഇതിൽ ആവശ്യമുള്ള തുക റീചാർജ് ചെയ്യുകയാണ് വേണ്ടത്.
25 റൂട്ടുകൾ
നിലവിൽ 25 റൂട്ടുകളിലാണ് ബസ് സർവിസുള്ളത്. ബഹ്റൈനിലെ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് ഇൗ സർവിസുകൾ നടത്തുന്നത്. ബസിൽ സഞ്ചരിച്ചാൽ തന്നെ അത്യാവശ്യം സ്ഥലങ്ങൾ കാണാമെന്നർഥം. ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിൽ ഇറങ്ങുന്നവർക്ക് മറ്റു സ്ഥലങ്ങളിലേക്ക് പോകാനും ബസുകളുണ്ട്. ടാക്സികളെ ആശ്രയിക്കാതെ ചുരുങ്ങിയ ചെലവിൽ യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്തെത്താം. വിമാനത്താവളത്തിൽ നിന്നുള്ള ‘എയർ ലിങ്ക്’ എന്ന എക്സ്പ്രസ് സർവിസ് യാത്രക്കാർക്ക് അനുഗ്രഹമാണ്. A1, A2 എന്നീ നമ്പറുകളിലുള്ള ബസുകൾ വിമാനത്താവള ടെർമിനലിൽനിന്ന് 15 മിനിറ്റ് കൂടുേമ്പാൾ മനാമയിലേക്ക് സർവിസ് നടത്തും. ഇസാ ടൗണിൽനിന്ന് മനാമ, മുഹറഖ് വഴി എയർപോർട്ടിലേക്കുള്ള A1 ആണ് ഏറ്റവും തിരക്കുള്ള ബസ് റൂട്ട്.
സുരക്ഷിത യാത്ര
എല്ലാ സുരക്ഷയും ഉറപ്പുനൽകുന്നതാണ് ലോ േഫ്ലാർ ബസുകളിലെ യാത്രയെന്ന് ഇസാ ടൗൺ ബസ് സ്റ്റേഷൻ കമേഴ്സ്യൽ മാനേജർ തിമോത്തി വുഡ്വാർഡ് പറഞ്ഞു. വീൽചെയറിൽ സഞ്ചരിക്കുന്നവർക്കും യാത്ര ചെയ്യാൻ കഴിയുന്ന തരത്തിലാണ് ബസുകളുടെ രൂപകൽപന. ബസുകളിൽ ജി.പി.എസ് ട്രാക്കിങ് സംവിധാനവുമുണ്ട്. ചിലപ്പോൾ ടിക്കറ്റ് പരിശോധകരും കയറും.
യാത്രക്കാർക്ക് എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടായാൽ കൺട്രോൾ റൂമിൽ അറിയിച്ച് വേണ്ട നടപടികൾ എടുക്കുകയും ചെയ്യും.
ബസുകൾ അപകടത്തിൽപെടുന്നതും വളരെ കുറവാണ്. യു.കെ ആസ്ഥാനമായ നാഷനൽ എക്സ്പ്രസ് ഗ്രൂപ്പും ബഹ്റൈനിലെ അഹ്മദ് മൻസൂർ അൽ ആലിയും ചേർന്ന സംയുക്ത സംരംഭമാണ് ബഹ്റൈൻ പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി (ബി.പി.ടി.സി) നടത്തുന്നത്. 10 വർഷത്തെ കരാറിൽ പ്രവർത്തിക്കുന്ന കമ്പനി ഇപ്പോൾ അഞ്ചുവർഷം പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.