ശൈഖ മൗസ ഗേള്‍സ് സ്കൂളില്‍ സൗരോര്‍ജ വൈദ്യുതി പദ്ധതി

മനാമ: ശൈഖ മൗസ ബിന്‍ത് ഹമദ് ആല്‍ ഖലീഫ ഗേള്‍സ് സ്കൂളില്‍ സൗരോര്‍ജ വൈദ്യുതി പദ്ധതിക്ക് തുടക്കമിടുമെന്ന് പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയത്തില െ ബില്‍ഡിങ് ആൻഡ് മെയിൻറനന്‍സ് വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ശൈഖ് മശ്അല്‍ ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ വ്യക്തമാക്കി. ജോവില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ ഇതിനായി സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ മാസാവസാനം പദ്ധതിക്ക് തുടക്കമിടും. പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ക്ക് നല്‍കുന്ന പ്രാധാന്യം കണക്കിലെടുത്താണ് ഇത്തരമൊരു പദ്ധതിക്ക് ശൈഖ മൗസ സ്കൂളില്‍ തുടക്കമിടുന്നത്. സുസ്ഥിര വികസനത്തിെൻറ ഭാഗമായി ഹരിത കെട്ടിട നിര്‍മാണരീതി അവലംബിക്കുന്നതിന് മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

ബഹ്റൈന്‍ ഇക്കണോമിക് വിഷന്‍ 2030 ലക്ഷ്യം നേടുന്നതിന് ഇത്തരത്തിലുള്ള പദ്ധതികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2018ലെ സ്മാര്‍ട്ട് സ്കൂള്‍ കെട്ടിട അവാര്‍ഡ് ശൈഖ മൗസ ഗേള്‍സ് സ്കൂൾനേടി. ജലം, വൈദ്യുതി എന്നിവയുടെ ഉപയോഗം കുറക്കുന്ന കെട്ടിട നിര്‍മാണ രീതിയാണ് ഇവിടെ ഉപയോഗിച്ചത്. സ്കൂളിന് മൊത്തം ആവശ്യമായ 3.5 മെഗാവാട്ടില്‍ ഒരു മെഗാവാട്ട് സൗരോര്‍ജ പദ്ധതിയില്‍ നിന്നും ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. വാഹനങ്ങളുടെ പാര്‍ക്കിങ് ഷെഡുകളുടെ മുകളില്‍ 2,200 ചതുരശ്ര മീറ്ററിലും സ്കൂള്‍ കെട്ടിടത്തിെൻറ മുകള്‍ഭാഗത്ത് 8900 ചതുരശ്ര മീറ്ററിലും സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഉപയോഗശേഷം ബാക്കിവരുന്ന ഊര്‍ജം വൈദ്യുതി മന്ത്രാലയത്തിന് കൈമാറുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.