മനാമ: കടലില്‍നിന്ന് മണലെടുക്കാനുള്ള തീരുമാനം നടപ്പാക്കുന്ന രീതി ചര്‍ച്ച ചെയ്യുന് നതിന് പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ കാര്‍ഷിക സമുദ്ര സമ്പദ് വിഭാഗം സര്‍വേ ആൻഡ് ലാൻഡ് രജിസ്ട്രേഷന് അതോറിറ്റിയുമായി ചര്‍ച്ച നടത്തി. കാര്‍ഷിക, സമുദ്ര സമ്പദ് വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. നബീല്‍ മുഹമ്മദ് അബുല്‍ ഫത്ഹ്, ലാൻഡ് സര്‍വേ വകുപ്പ് ഡയറക്ടര്‍ നാജി സബ്ത്, മറൈന്‍ സര്‍വേ വകുപ്പ് ഡയറക്ടര്‍ റാഷിദ് അസ്സുവൈദി എന്നിവര്‍ ചര്‍ച്ചയില്‍ സന്നിഹിതരായിരുന്നു. പരിസ്ഥിതിയെ ബാധിക്കാത്ത രൂപത്തില്‍ കടലില്‍നിന്ന് മണലെടുക്കുന്നതിന് ഉചിതരീതി കൈക്കൊള്ളുന്നതിനുള്ള സാധ്യതകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
കടലിലെ വിവിധ പ്രദേശങ്ങള്‍ ഇതിനായി നിര്‍ണയിക്കുന്നതിനും ഏത് തരം മണല്‍ എത്ര അളവില്‍ എടുക്കാമെന്നതിെൻറ വിശദാംശങ്ങളും നിര്‍ണയിച്ചു. കടലിെൻറ ആഴവും മണലിെൻറ ഗുണനിലാരവും കണക്കിലെടുക്കുകയും അതോടൊപ്പം പരിസ്ഥിതിക്ക് ആഘാതമേല്‍ക്കാതിരിക്കാനും പ്രത്യേക ശ്രദ്ധ വേണമെന്ന് യോഗം തീരുമാനിച്ചു. ഈ മേഖലയില്‍ സേവനം നല്കുന്ന കമ്പനിയെ ഉപയോഗപ്പെടുത്താനും തീരുമാനിച്ചു. കടലിെൻറ സ്വാഭാവികതയെയും മത്സ്യ സമ്പത്തിനെയും ബാധിക്കാതിരിക്കുന്ന വിഷയം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോ. നബീല്‍ അബുല്‍ ഫത്ഹ് പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ രേഖപ്പെടുത്തുകയും ബന്ധപ്പെട്ട അധികാരികളില്‍നിന്നുള്ള അംഗീകാരത്തിന് സമര്‍പ്പിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.