മനാമ: ബഹ്റൈനിൽ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 23 ആയി. തിങ്കളാഴ്ച ര ണ്ടുപേർക്കും ചൊവ്വാഴ്ച 21 പേർക്കുമാണ് രോഗം കണ്ടെത്തിയത്. ഇവരിൽ 17 പേർ ബഹ്റൈൻ സ്വ ദേശികളും ആറ് പേർ സൗദി സ്വദേശികളുമാണ്. ബഹ്റൈനിൽനിന്നുള്ളവരിൽ ഒമ്പത് പുരുഷ ൻമാരും എട്ട് സ്ത്രീകളും ഉൾപ്പെടുന്നു. ഇറാൻ സന്ദർശിച്ച് ദുബൈ, ഷാർജ വഴി ബഹ്റൈനി ൽ എത്തിയവരാണ് എല്ലാവരും. വിമാനത്താവളത്തിലെ പ്രത്യേക െഎസൊലേഷൻ കേന്ദ്രത്തിൽ നട ത്തിയ പരിശോധനയിൽ രോഗം സ്ഥീരികരിച്ചവരെ സൽമാനിയയിലെ ഇബ്രാഹിം ഖലീൽ കാനൂ ഹെൽത് സെൻററിലെ െഎസൊലേഷൻ വാർഡിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്നവരെയും പരിശോധനക്ക് വിധേയരാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മുൻകരുതൽ നടപടിയായി രാജ്യത്തെ കിൻറർഗാർട്ടൻ ഉൾപ്പെടെ പൊതു, സ്വകാര്യ മേഖലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബുധനാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് അടച്ചിടുന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ മാറ്റി
കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതിനാൽ ഇന്നുമുതലുള്ള സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു.
വിമാന സർവിസുകൾ റദ്ദാക്കി
ദുബൈ, ഷാർജ എന്നിവിടങ്ങളിൽനിന്ന് ബഹ്റൈനിലേക്കുള്ള എല്ലാ വിമാന സർവിസുകളും രണ്ടു ദിവസത്തേക്ക് റദ്ദാക്കി. യാത്രാവിലക്ക് പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ബഹ്റൈനിൽ എത്തിയവരാണ് രോഗം സ്ഥിരീകരിച്ച എല്ലാവരും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും അവിടേക്കുമുള്ള എല്ലാ വിമാനങ്ങളും 48 മണിക്കൂർ നേരത്തേക്ക് റദ്ദാക്കിയതായി ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ അറിയിച്ചു. രോഗം ബാധിച്ച രാജ്യങ്ങളിൽനിന്ന് ബഹ്റൈനിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർ +973 17227555 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. +973 17373737 എന്ന നമ്പറിൽ ഗൾഫ് എയർ കോണ്ടാക്ട് സെൻററിലും ബന്ധപ്പെടാമെന്ന് ഗൾഫ് എയർ അറിയിച്ചു. രോഗം ബാധിച്ച രാജ്യങ്ങളിൽനിന്ന് വരുന്ന മുഴുവൻ യാത്രക്കാരെയും പരിശോധിക്കാനുള്ള നടപടി എടുത്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗലക്ഷണങ്ങൾ കാണുന്നവരെയും ലബോറട്ടറി പരിശോധനയിൽ രോഗം സ്ഥിരീകരിക്കുന്നവരെയും ഉടൻതന്നെ െഎസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റും.ഗൾഫ് ഹെൽത്ത് കൗൺസിലിെൻറയും (ജി.എച്ച്.സി) ലോകാരോഗ്യ സംഘടനയുടെയും (ഡബ്ല്യ.എച്ച്.ഒ) മാനദണ്ഡങ്ങൾ അനുസരിച്ചുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗ ലക്ഷണങ്ങൾ കണ്ടാൽ വീട്ടിലെ പ്രത്യേക മുറിയിൽ കഴിയണം. 444 എന്ന നമ്പറിൽ വിളിച്ച് ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ പാലിക്കണം.
ഇറാനിലേക്ക് യാത്രാവിലക്ക്
വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇറാനിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യാത്ര നടത്തരുതെന്ന് വിദേശകാര്യ മന്ത്രാലയം ബഹ്റൈൻ പൗരന്മാർക്ക് നിർദേശം നൽകി. ഇറാനിൽ നിന്നെത്തിയവർക്കാണ് ബഹ്റൈനിൽ രോഗം സ്ഥിരീകരിച്ചത്. ഇൗ സാഹചര്യത്തിലാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. കൂടുതൽ വിവരങ്ങൾക്ക് വിദേശകാര്യ മന്ത്രാലയത്തിെൻറ 0097317227555 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്. ഇറാനിലേക്കും തിരിച്ചുമുള്ള ടൂര്‍ പാക്കേജുകൾ നിര്‍ത്താന്‍ ടൂറിസം ആൻഡ് എക്സിബിഷന് അതോറിറ്റി നിര്‍ദേശം നല്കി. നിയമം ലംഘിക്കുന്ന ടൂര്‍ ഓപറേറ്റര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് നാദിര്‍ ഖലീല്‍
അല്‍ മുഅയ്യദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.