മനാമ: മനുഷ്യക്കടത്തിനെതിരെ ബഹ്റൈനിലെ പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്ന് എല്‍.എം.ആര്.എ ചീഫ് എക്സിക്യൂട്ടിവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്സി വ്യക്തമാക്കി. മുന്‍ ബ്രിട്ടീഷ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യക്കടത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ബ്രിട്ടനുമായി സഹകരിക്കാന്‍ ഒരുക്കമാണെന്ന് അബ്സി പറഞ്ഞു.
മധ്യപൂര്‍വ മേഖലയില്‍ മനുഷ്യക്കടത്തിനെതിരെ ശക്തമായ പ്രവര്‍ത്തനം നടത്തുന്ന രാജ്യമാണ് ബഹ്റൈന്‍. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും പൂര്‍ണമായും പാലിക്കുന്നതിന് സാധിച്ചിട്ടുണ്ട്. മനുഷ്യക്കടത്തിനെതിരെ ബഹ്റൈന്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷയുണര്‍ത്തുന്നതാണെന്ന് ബ്രിട്ടീഷ് സംഘം വ്യക്തമാക്കി. വിവിധ രാജ്യങ്ങളുടെ മുന്‍നിരയില്‍ സ്ഥാനം ലഭിക്കാന്‍ ഇതുവഴി ബഹ്റൈന്‍ സാധ്യമായിട്ടുണ്ട്. ബഹ്റൈന്‍ ഈ രംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന മുഴുവന്‍ ശ്രമങ്ങള്‍ക്കും സഹായ സഹകരണങ്ങള്‍ നല്‍കുമെന്ന് ബ്രിട്ടീഷ് സംഘം ഉറപ്പുനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.