മനാമ: കോവിഡ്-19 രോഗത്തിനെതിരായ ടീം ബഹ്ൈറെൻറ ഒറ്റക്കെട്ടായ പോരാട്ടം ഫലംകാണുന് നു. രോഗം സ്ഥിരീകരിച്ച ആദ്യ ദിവസങ്ങളിലെ ആശങ്ക മെല്ലെ വിെട്ടാഴിയുകയാണ്. ഇറാനിൽനി ന്നും രോഗം ബാധിച്ച മറ്റു രാജ്യങ്ങളിൽനിന്നും എത്തിയവരെ മുഴുവൻ കണ്ടുപിടിച്ച് പരിശ ോധിക്കാനുള്ള ശ്രമകരമായ തീരുമാനം രോഗം വ്യാപിക്കുന്നത് തടയുന്നതിൽ നിർണായകമാ യി. രോഗമില്ലെന്ന് ഉറപ്പാക്കുന്നവരെയും 14 ദിവസത്തേക്ക് വീടുകളിൽ നിരീക്ഷണത്തിലാക ്കിയതും ഫലപ്രദമായി. കഴിഞ്ഞ ദിവസം 12 പേരെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 10 പേർ ഇറാനിൽനിന്ന് തിരിച്ചെത്തിയ ബഹ്റൈൻ സ്വദേശികളാണ്. മറ്റു രണ്ടുപേർ ചൈനയിൽനിന്നെത്തിയ ബഹ്റൈൻ സ്വദേശിയും ചൈനീസ് പൗരനുമാണ്. രോഗബാധയില്ലെന്ന് ഉറപ്പാക്കിയവരെയാണ് നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയത്. ഇറാനിൽ രോഗം സ്ഥിരീകരിച്ച ഫെബ്രുവരിയിൽ 2292 പേരാണ് അവിടെനിന്ന് ബഹ്റൈനിൽ തിരിച്ചെത്തിയത്.
ചുക്കാൻപിടിച്ച് നാഷനൽ ടാസ്ക് ഫോഴ്സ്
ബി.ഡി.എഫ് ഹോസ്പിറ്റലിലെ ക്രൗൺ പ്രിൻസ് സെൻറർ ഫോർ ട്രെയ്നിങ് ആൻഡ് മെഡിക്കൽ റിസർച്ചിൽ പ്രവർത്തിക്കുന്ന നാഷനൽ ടാസ്ക് ഫോഴ്സാണ് രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. പാർലെമൻറ്, ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ സംവിധാനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, പൗരന്മാർ, വിദേശ താമസക്കാർ എന്നിവരെല്ലാം ഉൾപ്പെടുന്ന ടീം ബഹ്റൈൻ ഒറ്റക്കെട്ടായി പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ദൗത്യസംഘം ഒാഫിസ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വ്യാപകമായ ബോധവത്കരണം നടത്തിയതും ഫലം ചെയ്തു. വിമാനത്താവളം ഉൾപ്പെടെ എല്ലാ പ്രവേശന കവാടങ്ങളിലും കർശന പരിശോധന ഏർപ്പെടുത്തുകയും െചയ്തു. സ്വയം മുൻകരുതൽ നടപടികളുമായി ആളുകൾ രംഗത്തെത്തിയതും കൂട്ടായ പ്രവർത്തനത്തിെൻറ വിജയമാണ്.
കർമനിരതരായി മെഡിക്കൽ സംഘം
രോഗവ്യാപനം തടയാൻ ഏറ്റവും ശ്രദ്ധേയമായ സേവനം അർപ്പിക്കുന്നവരാണ് മെഡിക്കൽ സംഘം. വിമാനത്താവളത്തിൽ എത്തുന്നവരെ പരിശോധിക്കുന്നതു മുതൽ അവരുടെ സേവനം തുടങ്ങുന്നു. രോഗം സ്ഥിരീകരിച്ചവരെ ചികിത്സിക്കുന്ന സൽമാനിയയിലെ ഇബ്രാഹിം ഖലീൽ കാനൂ കമ്യൂണിറ്റി മെഡിക്കൽ സെൻററിലെ െഎസൊലേഷൻ വാർഡിലും ആരോഗ്യപ്രവർത്തകരുടെ സേവനം വിലമതിക്കാനാവാത്തതാണ്. ഇറാനിൽനിന്ന് എത്തിയവരെ കണ്ടെത്തി പരിശോധന നടത്താൻ നിയോഗിക്കപ്പെട്ട മൊബൈൽ മെഡിക്കൽ സംഘവും രാപ്പകലില്ലാതെ കർമനിരതരായി രംഗത്തുണ്ട്. ചൊവ്വാഴ്ച വരെ 1200 സാമ്പിളുകളാണ് മൊബൈൽ യൂനിറ്റുകൾ ശേഖരിച്ച് പരിശോധന നടത്തിയത്. 444 എന്ന നമ്പറിലോ www.moh.gov.bh എന്ന പോർട്ടൽ വഴിയോ വിളിച്ച് വൈദ്യപരിശോധന ഷെഡ്യൂൾ ചെയ്ത വ്യക്തികളിൽനിന്നാണ് ഇൗ സാമ്പിളുകൾ ശേഖരിച്ചത്. ഇതിൽ 600 സാമ്പിളുകളുടെ പരിശോധന പൂർത്തിയാക്കി. ഇറാനിൽനിന്ന് തിരിച്ചെത്തിയ ബാക്കിയുള്ളവരുടെ സാമ്പിളുകളും ശേഖരിക്കാനുള്ള ശ്രമം തുടരുകയാണ്. ആരോഗ്യമന്ത്രി ഫാഇഖ ബിന്ത് സഈദ് അസ്സാലിഹ് എല്ലാത്തിനും മേൽനോട്ടം വഹിച്ച് സജീവമായിരംഗത്തുണ്ട്. ലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള നാഷനൽ മെഡിക്കൽ ടീം പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. രോഗപ്രതിരോധത്തിനുള്ള നടപടികൾ ലോകാരോഗ്യ സംഘടനയുടെ മാർഗ നിർദേശങ്ങൾക്കനുസരിച്ചാണെന്ന് ഉറപ്പുവരുത്തുന്നത് ദേശീയ മെഡിക്കൽ സംഘമാണ്.
സൗദി പൗരന് രോഗം സ്ഥിരീകരിച്ചത് പരിശോധന കർശനമാക്കുന്നതിനുമുമ്പ് –മന്ത്രി
സൗദിയിൽ കോവിഡ്-19 സ്ഥിരീകരിച്ച സൗദി പൗരൻ ബഹ്റൈൻ വഴി അവിടെയെത്തിയത് പരിശോധനാ നടപടികൾ കർശനമാക്കുന്നതിന് മുമ്പാണെന്ന് വാർത്താവിതരണ മന്ത്രി അലി ബിൻ മുഹമ്മദ് അൽ റൊമൈഹി പറഞ്ഞു.
ഉംറ തീർഥാടകരുടെ സംരക്ഷണത്തിന് സൗദി സ്വീകരിക്കുന്ന നടപടികൾക്ക് ബഹ്റൈൻ എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്-19 നേരിടാൻ രാജ്യം സ്വീകരിച്ച നടപടികൾ ക്രിയാത്മകമാണ്.
ഇറാനിൽനിന്ന് എത്തിയവർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ബഹ്റൈനിൽ ആർക്കും രോഗം പകർന്നിട്ടില്ലെന്നും അദ്ദേഹം പറ
ഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.