മനാമ: അനാഥരുടെയും വിധവകളുടെയും ഭാവി ഭാസുരമാക്കുന്നതിന് ഉല്പാദന പദ്ധതികള്‍ ആ രംഭിക്കുമെന്ന് റോയല്‍ ചാരിറ്റി ഓര്ഗനൈസേഷന് സെക്രട്ടേറിയറ്റ് കൗണ്‍സില്‍ ചെയര്‍മ ാനും ചാരിറ്റി, യുവജന കാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവിെൻറ പ്രതിനിധിയുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല് ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ആര്.സി.ഒ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ് മേഖലയിലെ മികച്ച ചാരിറ്റി സ്ഥാപനമായി ആര്.സി.ഒ തെരഞ്ഞെടുക്കപ്പെട്ടതിലുള്ള സന്തോഷം യോഗം പങ്കുവെക്കുകയും ഓണററി ചെയര്‍മാനായ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫക്ക് ആശംസകള്‍ നേരുകയും ചെയ്തു.
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഹമദ് രാജാവ് നല്കിക്കൊണ്ടിരിക്കുന്ന പിന്തുണയും പ്രോത്സാഹനവുമാണ് ആര്.സി.ഒ ഇത്രയും വളരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. അനാഥര്‍, വിധവകള്‍, അര്‍ഹരായവര്‍ എന്നിവര്‍ക്ക് നല്കിക്കൊണ്ടിരിക്കുന്ന സഹായം അവര്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്താന്‍ സാധിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. ചാരിറ്റി മേഖലയില്‍ മുന്നോട്ടുപോകാന്‍ ഭരണാധികാരികളും വിവിധ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും വ്യക്തികളും ഓര്‍ഗനൈസേഷനിലെ സ്റ്റാഫുകളും നല്കിക്കൊണ്ടിരിക്കുന്ന പിന്തുണയും സഹായവും വിലമതിക്കാനാവാത്തതാണെന്നും യോഗം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.