മനാമ: ജോലിക്കായി നാട്ടിൽനിന്ന് ബഹ്റൈനിൽ എത്തിയ മലയാളി വിസ റദ്ദായതിനെ തുടർന്ന ് വിമാനത്താവളത്തിൽ കുടുങ്ങി. തിരുവനന്തപുരം സ്വദേശി റനീഷിനാണ് ഒരു ദിവസത്തോളം വ ിമാനത്താവളത്തിൽ കഴിേയണ്ടിവന്നത്. വ്യാഴാഴ്ച പുലർച്ച 12.10നാണ് റനീഷ് ഗൾഫ് എയർ വി മാനത്തിൽ എത്തിയത്.
എന്നാൽ, എമിഗ്രേഷനിൽ നടന്ന പരിശോധനയിൽ വിസ റദ്ദാക്കിയതായി കണ്ടതിനെത്തുടർന്ന് പുറത്തിറങ്ങാൻ അനുവദിച്ചില്ല. തുടർന്ന് വിസ നൽകിയ മലയാളി ഏജൻറിനെ ബന്ധപ്പെട്ടപ്പോൾ ഒന്നും അറിയില്ലെന്ന് പറഞ്ഞ് കൈയൊഴികയായിരുന്നുവെന്ന് റനീഷ് പറഞ്ഞു. ഏജൻറിന് 700 ദീനാർ നൽകി കഴിഞ്ഞ വർഷം ഏപ്രിലിലാണ് റനീഷ് ബഹ്റൈനിൽ എത്തിയത്.
അമ്മക്ക് സുഖമില്ലെന്ന വിവരം അറിഞ്ഞ് മൂന്നാഴ്ച മുമ്പ് അടിയന്തരമായി നാട്ടിലേക്ക് പോവുകയായിരുന്നു. തുടർന്ന് തിരിച്ചെത്തിയപ്പോഴാണ് ഇൗ ദുരനുഭവമുണ്ടായത്. ആഹാരം പോലും ലഭിക്കാതെ 20 മണിക്കൂറിലധികമാണ് റനീഷിന് വിമാനത്താവളത്തിൽ കഴിയേണ്ടിവന്നത്. പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ ഇടപെട്ട് രാത്രി 9.50നുള്ള വിമാനത്തിൽ മടക്ക യാത്രക്ക് ടിക്കറ്റ് ഏർപ്പാടാക്കി. കോവിഡ്-19 രോഗബാധ ഭീതി വിതക്കുന്ന സാഹചര്യത്തിലും വെറുതെ യാത്ര ചെയ്ത് മടങ്ങേണ്ടി വന്നതിെൻറ നിരാശയിലാണ് ഇയാൾ. വിസയുടെ സ്റ്റാറ്റസ് പരിശോധിക്കാതെ ബഹ്റൈനിൽ എത്തി ഇങ്ങനെ കുടുങ്ങുന്നവർ ഏറെയുണ്ട്. നാട്ടിൽനിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ വിസയുടെ സ്റ്റാറ്റസ് പരിശോധിക്കാനുള്ള സംവിധാനങ്ങൾ നിലവിലുണ്ട്. എൽ.എം.ആർ.എ വെബ്സൈറ്റിൽ പരിശോധിച്ചാൽ വിസ സ്റ്റാറ്റസ് അറിയാൻ കഴിയുമെന്ന് സുബൈർ കണ്ണൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.