മനാമ: പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ വിവിധ മന്ത്രിമാരുമായി ക ഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. റിഫ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിദ്യാഭ്യാസ മന ്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി, തൊഴില്‍-സാമൂഹികക്ഷേമ കാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍, വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രി സായിദ് ബിന്‍ റാഷിദ് അല്‍ സയാ നി, ആരോഗ്യകാര്യ മന്ത്രി ഫാഇഖ ബിന്ത് സഈദ് അസ്സാലിഹ്, വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവരാണ് യോഗത്തില്‍ സന്നിഹിതരായത്.
കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ വൈറസ് ബാധ നിയന്ത്രിക്കാന്‍ സാധിച്ചത് നേട്ടമാണെന്ന് വിലയിരുത്തി. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തനമാണ് ഇത്തരമൊരു മുന്നേറ്റത്തിന് കാരണമായതെന്ന് പ്രധാനമന്ത്രി വിലയിരുത്തി.രാജ്യത്തെ മുഴുവന്‍ മന്ത്രാലയങ്ങളും സര്‍ക്കാര്‍ അതോറിറ്റികളും സ്ഥാപനങ്ങളും ശക്തമായ പിന്തുണയാണ് കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നത്.
ലോകാരോഗ്യ സംഘടനയുടെ പ്രത്യേക പ്രശംസ ലഭിക്കുന്ന തരത്തിലുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവനാളുകള്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. ആരോഗ്യ മേഖലയില്‍ ബഹ്റൈന്‍ നടത്തിയ മുന്നേറ്റത്തിെൻറ ഫലംകൂടിയായിരുന്നു കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ വിജയത്തിന് കാരണം.വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ബഹ്റൈനികളെ തിരിച്ചെത്തിക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി വിശദീകരിച്ചു.
അതിര്‍ത്തികളില്‍ നടപ്പാക്കിയ മുന്‍കരുതല്‍ നടപടികളെക്കുറിച്ചും അദ്ദേഹം വിശദമാക്കി. വിദ്യാര്‍ഥികള്‍ക്ക് പഠനം ഉറപ്പാക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു.കോവിഡ്-19 ബാധ ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ചവര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് തൊഴില്‍ സാമൂഹികക്ഷേമകാര്യ മന്ത്രി വിശദീകരിച്ചു. െഫ്ലക്സി പെര്‍മിറ്റുള്ള തൊഴിലാളികള്‍, വിദേശ തൊഴിലാളികള്‍ എന്നിവരുടെ വിഷയങ്ങളില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ പിന്തുടര്ന്ന് കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട രൂപത്തില്‍ നടപ്പാക്കാന്‍ സാധിച്ചതായി ആരോഗ്യമന്ത്രി വ്യക്തമാക്കി. ലേബര്‍ ക്യാമ്പുകളില്‍ ആരോഗ്യസുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.